Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഉത്തമ അധ്യാപകർ സമൂഹത്തിന്റെ കാവൽഭടന്മാർ
Saturday, October 22, 2016 10:54 AM IST
അധ്യാപകരുടെ ക്ലാസ് റൂം ഇടപെടലുകൾക്കു പരിധിയുണ്ടോ എന്ന തലക്കെട്ടിൽ ഈമാസം പത്തിനു ദീപികയിൽ ഷിനു ആനത്താരയ്ക്കൽ എഴുതിയ ലേഖനം ഏറെ ഹൃദ്യവും കാലികപ്രസക്തവും ചിന്തോദ്ദീപകവും ആയിരുന്നു. നിയമങ്ങൾ ശിശുകേന്ദ്രീകൃതമാകുമ്പോൾ കുട്ടികൾ രാജാക്കന്മാരാകുന്നു. ഇവിടെ അധ്യാപകർക്കു ശരിയായ തീരുമാനമെടുക്കാൻ സാധിക്കാതെവരുകയും ശിക്ഷയല്ല ശിക്ഷണമെന്നു കുട്ടി തിരിച്ചറിയാതാവുകയും ചെയ്യുന്നു. അനുഭവസമ്പത്തും നെറിവും ദീർഘകാല അധ്യാപന പരിചയവും ഒന്നുമല്ലാതാവുന്നു.
ചിലപ്പോൾ കുട്ടിയുടെയോ മാതാപിതാക്കളുടെയോ പകപോക്കലിന്റെ ഫലമായോ ഗുരുവിന്റെ മഹത്വം തിരിച്ചറിയാത്ത ചില പൊതുപ്രവർത്തകരുടെ ഇടപെടൽ വഴിയോ അധ്യാപകർക്കെതിരേ ആരോപണമുയരുമ്പോൾ അധ്യാപകർ ഭീതിയുടെ നിഴലിൽ കടമ നിർവഹിക്കേണ്ടതായി വരുന്നു. ശിശുകേന്ദ്രീകൃത ഭവനങ്ങളിൽനിന്നു വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കിത്തന്നെയാണ് ഉത്തമരായ അധ്യാപകർ ക്ലാസുകൾ നയിക്കുക. നിർബന്ധിത വിദ്യാഭ്യാസം ഇല്ലാതിരുന്ന ഗുരുകുല വിദ്യാഭ്യാസ കാലത്തു ഗുരുക്കന്മാർ, വിദ്യാഭ്യാസം ചെയ്യാൻ താത്പര്യവും കഴിവും പ്രാപ്തിയുമുള്ളവരെയായിരുന്നല്ലോ കൂടെ താമസിപ്പിച്ചു വിദ്യ പകർന്നുനൽകിയിരുന്നത്. അക്കാലത്തു മാത്രമല്ല പിന്നീടും കാലങ്ങളോളം ഗുരു ഈശ്വരതുല്യനായിരുന്നു. ഇന്നു ഗുരു–ശിഷ്യ ബന്ധത്തിനു പണ്ടത്തേക്കാൾ കോട്ടം വന്നുവെന്നാണു പരക്കെയുള്ള ധാരണ.
ഉത്തമ ഗുരുക്കന്മാരും ഗുരുത്വമുള്ള ശിഷ്യരും താത്പര്യപൂർവമാണു വിദ്യാഭ്യാസ പ്രക്രിയയിൽ എത്തുന്നതെങ്കിൽ പണ്ടത്തേതിലും ആഴമുള്ള ഗുരു–ശിഷ്യബന്ധം ഇന്നുണ്ടാകും. അതിന് അധ്യാപനം താത്പര്യമുള്ളവർ മാത്രം ഈ ജോലി ചെയ്യുകയും താത്പര്യത്തോടെയും ഉയർന്ന ലക്ഷ്യബോധത്തോടെയും മാത്രം ശിഷ്യർ വിദ്യ അഭ്യസിക്കുകയും ചെയ്യണമെന്നു മാത്രം. ആദ്യ വിദ്യാലയമായ സ്വന്തം ഭവനത്തിൽ നിന്നും അവിടത്തെ ആദ്യാധ്യാപകരായ മാതാപിതാക്കളിൽനിന്നുമാണു കുട്ടികൾ ഗുരുത്വം പഠിച്ചുതുടങ്ങുന്നത്.
ആദ്യാക്ഷരം കുറിച്ച് ആദ്യമായി പാഠശാലകളിൽ എത്തുന്ന കുട്ടികൾ പാഠശാലകളിൽനിന്നു ലഭ്യമായ കാര്യങ്ങൾ ചിട്ടയായി ഹൃദിസ്ഥമാക്കേണ്ടവ ഹൃദിസ്ഥമാക്കിയും താത്പര്യപൂർവം അധ്യയന ഭാഗങ്ങൾ എഴുതിയും വായിച്ചും മനസിലുറപ്പിക്കാൻ മാതാപിതാക്കൾ തന്നെയാണു കുട്ടിയെ സഹായിക്കേണ്ടത്.
അന്നന്നുള്ള പാഠഭാഗങ്ങൾ മനസിലാക്കുകയും വീട്ടിൽനിന്ന് അതുസംബന്ധമായ ജോലികൾ ചെയ്തു എന്നുറപ്പാക്കി മാതാപിതാക്കൾ സ്കൂളിലേക്കു പറഞ്ഞുവിടുകയും ചെയ്യുന്ന കുട്ടികൾ തുടർദിവസങ്ങളിൽ അധ്യാപകർ നല്കുന്ന കാര്യങ്ങൾ കൗതുകപൂർവം ശ്രദ്ധിക്കുമെന്നതിൽ തർക്കമില്ല.
ശിക്ഷയല്ല ശിക്ഷണമാണു കുട്ടികൾക്കു നൽകേണ്ടത്. ശിക്ഷണമെന്ന പേരിൽ ഒരു കുട്ടിയെയും വെറുതെ അടിക്കുന്ന സ്വഭാവശീലം ഉത്തമനായ ഒരു അധ്യാപകനും ഉണ്ടാവില്ല. മറിച്ച് കുട്ടിയുടെ ജീവിതസാഹചര്യങ്ങൾ നേരിട്ടു മനസിലാക്കിയാൽ ചിലരോടു സ്നേഹപൂർവമുള്ള തിരുത്തലും മറ്റു ചിലർക്കു കാർക്കശ്യത്തോടെയുള്ള തിരുത്തലും എന്നാൽ ചിലർക്ക് ഒരടിയും ചിലപ്പോൾ ശിക്ഷണത്തിന്റെ ഭാഗമായി ആവശ്യമായി വരുമെന്നാണു അധ്യാപന ജീവിതത്തിൽനിന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുള്ളത്. എല്ലാവരെയും ഒരുപോലെ ചൂരൽക്കഷായം നൽകി നന്നാക്കാനുമാവില്ലെന്നു തിരിച്ചറിയുന്നു. ഒരു ഈർക്കിലി കൊണ്ടടിച്ചാലും കാലിൽ പാടു വീഴാറുണ്ട്. ശിക്ഷ അത്രമേൽ ആവശ്യമുള്ളവരെയല്ലേ അധ്യാപകൻ തിരുത്തലിന്റെ ഭാഗമായി അടിക്കാറുള്ളു? പിന്നെന്തിനാണ് അധ്യാപകൻ അടിച്ചു എന്ന പേരിൽ സസ്പെൻഷനും വിവാദവാർത്ത പരത്തലും?
അധ്യാപന മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും സ്വന്തം മനഃസാക്ഷിക്കു നിരക്കാത്ത തരത്തിൽ സത്യസന്ധതയില്ലാതെ ജോലി ചെയ്യുന്ന എല്ലാവരും എന്തുകൊണ്ടു വിമർശനവിധേയരാവുന്നില്ല? മിക്കവാറും വാർത്തകളിൽ കുട്ടിയും രക്ഷിതാവും പൊതുജനങ്ങളും ഒന്നിക്കുമ്പോൾ ഒറ്റപ്പെടുന്ന അധ്യാപകരുടെയും, വർഷങ്ങളായി ജോലി ചെയ്തിട്ടും വേതനമില്ലാതെ വേദനയോടെ അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന സഹാധ്യാപരുടെയും കഥകൾ കണ്ണുകളെ ഈറനണിയിക്കാറുണ്ട്.
ആധുനിക മാധ്യമങ്ങളും സാങ്കേതികവിദ്യകളും നല്ലരീതിയിൽ ഉപയോഗിച്ചാൽ നന്മയ്ക്കായി ഭവിക്കുമെങ്കിലും മാതാപിതാക്കളുടെ നിയന്ത്രണത്തിലല്ലാതെയും, അനുസരണശീലവും ചിട്ടകളും മര്യാദകളും ശീലിക്കാതെയും വരുന്ന ഇന്നത്തെ നല്ലൊരു ശതമാനം വിദ്യാർഥികളുടെയും പോക്കു കണ്ടാൽ കുറെ വർഷങ്ങൾക്കകം നമ്മുടെ നാട് എങ്ങനെയാവും എന്നു ഭയത്തോടെയേ ആലോചിക്കാൻ സാധിക്കുന്നുള്ളൂ.
ആരെയും ഒന്നിനെയും ഭയപ്പെടേണ്ട എന്നു വരുമ്പോൾ പഠനത്തിൽ അശ്രദ്ധ മാത്രമല്ല, ഉണ്ടാവുക. എല്ലാ തിന്മകളുടെയും ആരംഭവുമാകുന്നു അത്. ഇവിടെ സ്നേഹം എന്ന ഒറ്റ ആയുധവും ശിശുസൗഹൃദവും മാത്രം മതിയോ? അപ്പോൾ ആരെ അത് എങ്ങനെ തിരുത്തും?
ഗുരുവിനെ നീയെന്നൊരു മൊഴി ചൊന്നാൽ
ഗുരുവധം ചെയ്ത ഫലം വരുമെന്നും
മനസാ വാചാ കർമണാ നന്ദിച്ചാൽ
വധിപ്പതിനെക്കാൾ ഫലം വരുമെന്നുമാണ് (ശ്രീകൃഷ്ണൻ അർജുനനോടു പറഞ്ഞത്) ഗുരുത്വമുള്ള പഴയ ആളുകൾ കുട്ടികൾക്കു ചൊല്ലിക്കൊടുത്തിരുന്നത്.
മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്താലേ കുടുംബം പുലർത്താനാവൂ എന്നതാണ് ഇന്നത്തെ അവസ്ഥ. അവിടെ കുട്ടിയെ ശ്രദ്ധിക്കാൻ നേരമില്ല. എന്നാൽ, കുടുംബത്തിൽനിന്നു തന്നെ നല്ല ശിക്ഷണം തുടങ്ങണം. ആദ്യത്തെ മാതൃകാ വിദ്യാലയം കുട്ടിയുടെ ഭവനമാകട്ടെ. അവിടെ മാതാപിതാക്കൾ മാതൃകാധ്യാപകരുമാകട്ടെ. അങ്ങനെയായാൽ ഒരധ്യാപകന്റെയും ക്ലാസ് മുറികളിലെ ഇടപെടലുകൾ പരിധിക്കപ്പുറമാവില്ല.
ബാലസഹജമായ വാസനകളാലും അധികസ്വാതന്ത്ര്യത്താലും തെറ്റു ചെയ്യുന്നവരെ തിരുത്താതിരിക്കാൻ അധ്യാപകർക്ക് സാധിക്കില്ല. പരീക്ഷയിൽ കോപ്പിയടിക്കുന്നതു കണ്ടില്ലെന്നു നടിക്കാനും കഴിയില്ല. പാഠപുസ്തകം കൈകൊണ്ടുതൊടാതെയും പാഠ്യപ്രവർത്തനങ്ങൾ ചെയ്യാതെയും പഠിക്കാതെ ജയിക്കാമെന്ന വ്യാമോഹത്തിൽ നടക്കുന്ന കുട്ടികളെ തിരുത്തേണ്ടതല്ലേ?
നിരന്തര മൂല്യനിർണയ ഗ്രേഡുകൾ പ്രത്യേകം രേഖപ്പെടുത്തി എഴുത്തു പരീക്ഷയുടെ മാർക്കുകൾ പഴയ രീതിയിൽ ഗ്രൂപ്പ് മിനിമം/സബ്ജക്ട് മിനിമം എന്നാക്കി റിസൽറ്റുകൾ പ്രസിദ്ധീകരിച്ച് ഉപരിപഠനത്തിന് അവസരമൊരുക്കിയാൽ കഠിനാധ്വാനം ചെയ്യാതെ വിജയിക്കാമെന്ന മോഹം കുട്ടികളിൽ നിന്നകലും. സ്കൂൾ കാലഘട്ടങ്ങളിലെങ്കിലും നല്ല ഉപദേശങ്ങൾ സ്വീകരിച്ച് ശിക്ഷണം ഏറ്റുവാങ്ങി അനുസരണം ശീലമാക്കി നല്ല ഗുരുക്കന്മാരെ മാതൃകയാക്കി കുട്ടികൾ വളരട്ടെ.
വി.എസ്. അന്നമ്മ, സെന്റ് ആന്റണീസ് എച്ച്എസ് വണ്ടന്മേട്
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.