Letters
ബസ് ചാർജ് വർധന നിർദേശത്തിലെ അശാസ്ത്രീയത
Sunday, February 12, 2017 10:08 AM IST
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചാർജ് വർധന ആവശ്യപ്പെട്ട് ഒരു പണിമുടക്കു നടത്തിക്കഴിഞ്ഞു. ഒരു ചാർജ് വർധനവിന്‍റെ വക്കോളമെത്തിനിൽക്കുകയാണു കാര്യങ്ങൾ. മിനിമം ചാർജിൽ രണ്ടു രൂപയുടെ വർധനവാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. കിലോമീറ്റർ ചാർജിൽ വർധന ആവശ്യപ്പെട്ടിട്ടില്ലെന്നത് കൗതുകകരമാണ്. ഇതിനുമുമ്പ് രണ്ടു തവണ ബസ് ചാർജ് വർധിപ്പിച്ചപ്പോഴും കെഎസ് ആർടിസി അടച്ചുപൂട്ടുമെന്ന നിലവന്നിരുന്നു എന്നത് ഇപ്പോഴത്തെ ഈ ആവശ്യവുമായി കൂട്ടിവായിക്കേണ്ടതാണ്. കെഎസ് ആർടിസിയെ തല്ലുകയും സ്വകാര്യമേഖലയെ തലോടുകയും ചെയ്ത, ചാർജ് വർധനവിലെ അശാസ്ത്രീയയിലേക്ക് ഒരെത്തിനോട്ടം ആവശ്യമാണ്.

ഒരു ബസ് സർവീസ് നടത്തിക്കൊണ്ടുപോകുന്നതിനു വേണ്ട ചെലവുകളും ന്യായമായ ലാഭവുമെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ബസ് യാത്രയ്ക്കുള്ള കിലോമീറ്റർ ചാർജ് നിശ്ചയിക്കേണ്ടത്. ഈ നിർണയം ശരിയായി നടത്തിയാൽ സർവീസുകൾ ദീർഘദൂരങ്ങളെന്നോ ഹ്രസ്വദൂരങ്ങളെന്നോ സ്വകാര്യമേഖലയെന്നോ പൊതുമേഖലയെന്നോ ഉള്ള ഭേദമില്ലാതെ സുഗമമായി നടത്തിക്കൊണ്ടുപോകുവാൻ കഴിയും. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന യാത്രാച്ചെലവുള്ള കേരളത്തിൽ അടുത്തുനടന്ന ചാർജുവർധനകളിൽ കിലോമീറ്റർ ചാർജ് കുറച്ചുകാട്ടി യാത്രാച്ചെലവു കുറവാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വ്യഗ്രത പ്രകടമായിക്കണ്ടു. കിലോമീറ്റർ ചാർജിലെ കുറവു പരിഹരിക്കാനായി മിനിമം ടിക്കറ്റിൽ കിലോമീറ്റർ ചാർജിനേക്കാൾ ഉയർന്നൊരു അധികത്തുക തുടക്കത്തിലുള്ള ഏതാനും ഫെയർസ്റ്റേജുകളിലേക്കു മാത്രമായി നിജപ്പെടുത്തുകയാണ് ശാസ്ത്രീയമായ രീതി. ടൗണുകളിലെ വൺവേ, ട്രാഫിക് ജാം മുതലായവ മൂലമുണ്ടാകുന്ന യാദൃച്ഛികച്ചെലവുകളിലേക്കാണ് ഈ അധികത്തുക. എന്നാൽ, ഈ തുക മുഖ്യവരുമാനമായി നിശ്ചയിച്ചതാണ് നിലവിലുള്ള ചാർജുനിർണയത്തിലെ അശാസ്ത്രീയത.

കിലോമീറ്റർ ചാർജിൽ കാര്യമായ മാറ്റം വരുത്തിതിരുന്നതിനു ബദലായി ചുമത്തിയ, ഓരോ ടിക്കറ്റിലെയും ഈ അധികത്തുക, ചെറിയ ടിക്കറ്റുകളെ ബസ് മുതലാളിമാർക്ക് ഏറെ ആദായകരമാക്കി. അതേസമയം ദീർഘദൂര ടിക്കറ്റുകളിലും ഇതേ സംഖ്യതന്നെയാണ് അധികമായി നൽകിയതെന്നതു കവുങ്ങിന്‍റെ തളപ്പുകൊണ്ട് തെങ്ങുകയറുന്നതിനു സമാനമായി. അഞ്ചുകിലോമീറ്റർ ടിക്കറ്റിൽ കിട്ടുന്ന അധികത്തുകയേ 150 കിലോമീറ്റർ യാത്രയ്ക്കുള്ള ടിക്കറ്റിലും കിട്ടുന്നുള്ളൂ എന്നയവസ്ഥ ഇതുമൂലം സംജാതമായി. ഗുരുവായൂർസുൽത്താൻബത്തേരി, കട്ടപ്പനഎറണാകുളം മുതലായ ടിക്കറ്റിനും തിരുനക്കരനാഗമ്പടം (1.5 കിലോമീറ്റർ) ടിക്കറ്റിനും മൂന്നു രൂപ 80 പൈസയുടെ വർധന‌! ഈ അശാസ് ത്രീയതമൂലം ടിക്കറ്റുകളുടെ എണ്ണമാണ്, സർവീസ് ദൈർഘ്യമല്ല ലാഭത്തിനാധാരമെന്ന നിലവന്നു. ദീർഘദൂര സർവീസുകളിൽ ഒരു ദിവസം മുന്നൂറോ മുന്നൂറ്റമ്പതോ ടിക്കറ്റുകൾ വിൽക്കുന്പോൾ ചെറിയ റൂട്ടുകളിലെ ഷട്ടിൽ സർവീസുകളിൽ 14001500 ടിക്കറ്റുകൾ വിൽക്കുന്നു. 350 ടിക്കറ്റുവിൽക്കുന്ന ഒരു ദീർഘദൂര ഓർഡിനറി സർവീസിൽ കിലോമീറ്റർ ചാർജിനു പുറമേ കിട്ടുന്ന വരുമാനം 350X3.80=1330 രൂപ. എന്നാൽ, 1400 ടിക്കറ്റു വിൽക്കുന്ന ഒരു ഷട്ടിൽ സർവീസിൽ ഇപ്രകാരം കിട്ടുന്ന വരുമാനം 1400x 380=5320 രൂപ. കെഎസ്ആർടിസിയുടെ ഭൂരിഭാഗം സർവീസുകളും ദീർഘദൂര സർവീസുകളാണ്.

ഒരു ഉദാഹരണത്തിലൂടെ ഇ ത് കൂടുതൽ സ്പഷ്ടമാകും. തൊടുപുഴമൂവാറ്റുപുഴ ദൂരം ഏകദേശം 20 കിലോമീറ്റർ (എട്ടു ഫെയർ സ്റ്റേജ്). മൂവാറ്റുപുഴപെരുമ്പാവൂർ റൂട്ടും ഇതേ ദൂരം(എട്ടു ഫെയർസ്റ്റേജ്)തന്നെ. തൊടുപുഴനിന്ന് മൂവാറ്റുപുഴ പോയി തിരിച്ചുവരുന്ന ഷട്ടിൽ ബസും തൊടുപുഴനിന്നു പെരുമ്പാവൂർ സർവീസ് നടത്തുന്ന മറ്റൊരു ബസും ഒരേ ദൂരം (40 കിലോമീറ്റർ) സർവീസ് നടത്തുന്നു. എന്നാൽ ഇവയുടെ വരുമാനത്തിലെ വ്യത്യാസമെത്രയെന്നു നോക്കാം.

രണ്ടും ബസും 50 യാത്രക്കാരെ വച്ച് സർവീസ് നടത്തിയാൽ; കിലോമീറ്റർ ചാർജ് 64 പൈസ
ഒരു ഫെയർസ്റ്റേജ് ചാർജ് 64 x 2.5=1.60 രൂപ.
മൂവാറ്റുപുഴവരെയുള്ള എട്ട് ഫെയർ സ്റ്റേജിന് ചാർജ് 1.60 x 8+ 3.80=12.80+3.80=16.60=17.00 രൂപ. ആയതിനാൽ 50 ടിക്കറ്റിൽനിന്നുള്ള വരുമാനം 17 x 50=850 രൂപ.
അത്രയും യാത്രക്കാരുമായി തിരിച്ചെത്തുമ്പോൾ വരുമാനം 850x2=1700രൂപ
ഇനി തൊടുപുഴപെരുമ്പാവൂർ 40 കിലോമീറ്റർ സർവീസ് നടത്തിയാലുള്ള വരുമാനം
ഫെയർ സ്റ്റേജുകളുടെ എണ്ണം 16; ഒരു ടിക്കറ്റിന്‍റെ വില 16 x 1.60 +3.80=25.60+380=29.40=29.00 രൂപ.

50 ടിക്കറ്റിൽനിന്നുള്ള വരുമാനം= 29 x 50=1450 രൂപ (250 രൂപ കുറവ്).
ഇപ്പോൾ സ്വകാര്യ മുതലാളിമാർ ആവശ്യപ്പെടുന്നതുപോലെ കിലോമീറ്റർ ചാർജുകൂടാതെ ടിക്കറ്റുകളിൽ രണ്ടു രൂപയുടെ വർധനവുവരുത്തിയാൽ മേല്പറഞ്ഞ 250 രൂപയുടെ കുറവ് 350 രൂപയുടേതായി മാറും. ബസിന്‍റെ സർവീസ് ദൈർഘ്യം കൂടുംതോറും ഇത് എത്രമേൽ വർധിക്കുമെന്ന് ഊഹിക്കാമല്ലോ.

ദീർഘദൂര സർവീസുകൾ നടത്തുന്ന കെഎസ്ആർടിസിക്ക് വന്നുചേർന്ന നഷ്ടം പരിഹരിക്കുന്നതിനുവേണ്ടിയാണ് 2015 ഏപ്രിൽ ഒന്നുമുതൽ 14 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകളിൽ ഒരു രൂപ മുതലുള്ള സെസ് ഏർപ്പെടുത്തിയത്. എന്നാൽ, കെഎസ്ആർടിസി ബസുകളിൽ ചാർജു കൂടുതലാണെന്നൊരു തെറ്റിദ്ധാരണ ജനങ്ങളിൽ പരക്കുവാൻ ഇതു കാരണമായി. അതും ഒരു പരിധിവരെ കോർപറേഷനു വിനയായിട്ടുണ്ട്.

തങ്ങളുടെ യാത്രക്കാരിൽ 40 ശതമാനവും വിദ്യാർഥികളാണെന്ന സ്വകാര്യബസുടമകളുടെ അവകാശവാദം തെറ്റാണ്. 40 ശതമാനം യാത്രക്കാരും വിദ്യാർഥികളാണെങ്കിൽ എല്ലാ ബസിന്‍റെയും എല്ലാ ട്രിപ്പിലും മുഴുവൻ ദൂരവും ശരാശരി 40 ശതമാനം വിദ്യാർഥികളുണ്ടായിരിക്കണം. എന്നാൽ, ഒന്നോ രണ്ടോ ട്രിപ്പുകളിൽ മൂന്നോ നാലോ ഫെയർ സ്റ്റേജിലേക്കു മാത്രമാണിന്ന് വിദ്യാർഥികളുടെ തിരക്കുള്ളത്. തന്നെയുമല്ല സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കുന്നെന്ന വസ്തുതകൂടി കണക്കിലെടുത്താണ് അവരുടെ ടാക്സും ഫുൾടിക്കറ്റുകളുടെ നിരക്കും നിശ്ചയിട്ടുള്ളത്.

ഈ വസ്തുതകളെല്ലാം പരിഗണിക്കുമ്പോൾ ബസ് യാത്രയ്ക്കുള്ള കിലോമീറ്റർ ചാർജ് ശരാശരി നിർണയിക്കാതെ ഓരോ ടിക്കറ്റിനും രണ്ടു രൂപ വച്ച് വർധിപ്പിക്കുന്നുവെന്നുള്ള രീതി അശാസ്ത്രീയമാണെന്നു കാണാം. കിലോമീറ്റർ ചാർജ് തന്നെയാണ് ശാസ്ത്രീയമായ ചാർജുനിർണയോപാധി എന്നതിന് ഏകദേശം മൂന്നുവർഷം മുന്പ് ഇവിടെ നിലവിലുണ്ടായിരുന്ന ടിക്കറ്റുനിരക്കുകൾ തന്നെ ഉദാഹരണം. അശാസ്ത്രീയമായ നിരക്കു വർധനകൊണ്ടുള്ള അമിതനേട്ടം ആർക്കും നൽകാതിരിക്കാനും ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി തകർക്കാതിരിക്കാനുമുള്ള വിവേകവും ഔചിത്യബോധവും സർക്കാരിനുണ്ടാകുമെന്നു പ്രത്യാശിക്കാം.

ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, മുതലക്കോടം