Letters
സൗരോർജ യാത്രാ ബോട്ട് കേടായത് അന്വേഷിക്കണം
Monday, February 13, 2017 10:16 AM IST
രാജ്യത്തെ ആദ്യ സൗരോർജ യാത്രാ ബോട്ടായ ആദിത്യ വൈക്കം തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിത്തുടങ്ങി ഒരുമാസത്തിനുള്ളിൽ തന്നെ അസ്വാഭാവിക സാഹചര്യത്തിൽ തകരാറിലായത് ജലഗതാഗതത്തെ ഏറെ സ്നേഹിക്കുകയും ജലഗതാഗതം കാര്യക്ഷമമാക്കാൻ പോരാടുകയും ചെയ്യുന്ന യാത്രക്കാരായ ഞങ്ങളെ ഞെട്ടിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ ജലഗതാഗതം പൂർണമായും സൗരോർജത്തിലേക്കു മാറ്റാനുള്ള കേരള സർക്കാരിന്‍റെ പദ്ധതി പൊളിക്കാൻവേണ്ടി നടത്തിയ നടപടിയാണ് ഇതെന്നാണു ഞങ്ങൾ യാത്രക്കാർ വിശ്വസിക്കുന്നത്. അട്ടിമറിയോ തകരാറോ എന്തുതന്നെയായാലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കേരള സർക്കാർ ശക്തമായ നടപടി എടുക്കണം.

കേന്ദ്ര പദ്ധതിയെ തുരങ്കംവയ്ക്കാൻ ആരുതന്നെ നടത്തിയ അട്ടിമറി ആണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ തീരൂ. ഒരു ബോട്ട് നിർമിക്കാൻ 45 ലക്ഷം രൂപ മതിയെന്നിരിക്കെ ഒരു കോടി 88 ലക്ഷം രൂപ ചെലവായി എന്നു പറയുന്നതിൽ അതിശയോക്തി ഉണ്ട് എന്നു തോന്നുന്നു. കൊച്ചി കപ്പൽശാലയിൽ കൊച്ചി കോർപറേഷൻ രണ്ടു ബോട്ടുകൾ ഇപ്പോൾ പണിയിക്കുന്നുണ്ട് . എന്തുകൊണ്ട് സംസ്ഥാന ജലഗതാഗത വകുപ്പിനു വേണ്ടി ബോട്ടുകൾ കൊച്ചി കപ്പൽശാലയിൽ നിർമിച്ചുകൂടാ. കൊച്ചി കപ്പൽശാലയുടെ വളർച്ചയ്ക്കും ഈ തീരുമാനം ഉപകരിക്കും. മെക്കാനിക്കൽ എൻജിനിയറിംഗ് മാസ്റ്റർ ബിരുദമുള്ള ഒരാളെ ജലഗതാഗത വകുപ്പ് ഡയറക്ടർ ആയി നിയമിക്കണം. ജലഗതാഗതവകുപ്പിന്‍റെ ബോട്ടുകളിൽ ഇക്കോ ടോയ‌് ‌ലറ്റ് നിർമിക്കുകയും ടെലിവിഷൻ സ്ഥാപിക്കുകയും സ്പെയർ പാർട്ടുകൾ വാങ്ങുകയും ചെയ്തതിലുള്ള ചെലവുകളെപ്പറ്റി വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണം.

എം.എം. അബ്ബാസ്, പ്രസിഡന്‍റ്, പശ്ചിമ കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ