Letters
കബളിപ്പിക്കലല്ല വിദ്യാഭ്യാസം
Wednesday, March 15, 2017 11:28 AM IST
കേരളത്തിലെ പ്രമുഖ നഗരത്തിലൂടെ കടന്നുപോകുന്പോൾ രണ്ടു കോളജ് വിദ്യാർഥികൾ ഓടിവന്നു. പ്രമുഖ മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിരുദാനന്തര ബിസിനസ് ഡിപ്ലോമ വിദ്യാർഥികളാണു തങ്ങളെന്ന് അവർ പരിചയപ്പെടുത്തി. ഇവരുടെ കോളജിലെ മത്സരത്തിന്‍റെ ഭാഗമായി ചില ഉത്പന്നങ്ങൾ വാങ്ങി സഹായിക്കണമെന്നു പറഞ്ഞുകൊണ്ട് അവ കാണിച്ചുതന്നു.

വിദ്യാർഥികളല്ലേ സഹായിക്കാം എന്നു കരുതി വില ചോദിച്ചു. സാധനങ്ങൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. സാധനങ്ങളുടെ എംആർപി (പരമാവധി തുക) യുടെ ഇരട്ടിക്കാണ് ഈ വിദ്യാർഥികൾ വില്പന നടത്തുന്നത്.

ഏറ്റവും അധികം പേർക്ക് ഏറ്റവും അധികം സാധനങ്ങൾ ഇരട്ടിവിലയ്ക്കു നൽകുന്ന മത്സരത്തിലൂടെ, വിദ്യാഭ്യാസ പരിശീലന പ്രക്രിയയിലൂടെ അവർ എന്തുനേടി? ഭാവിയിൽ ഏറ്റവും അധികം പേരെ കബളിപ്പിക്കുന്നതാണ് ബിസിനസ് എന്ന പരിശീലനമല്ലേ ഈ മാനേജ്മെന്‍റ് വിദ്യാർഥികൾക്കു ലഭിക്കുന്നത്?

എംആർപി എഴുതിയിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഏറ്റവും അധികം പേർക്കു വിൽക്കുന്നതാണു ശരിയായ ബിസിനസ് എന്നു ഞാനവരോട് പറഞ്ഞു. അതുകേട്ട അവരുടെ ചിരിയിൽ എന്തൊക്കെയോ പറയാതെ പറയുന്ന സന്ദേശങ്ങൾ ഉണ്ടായിരുന്നു.

ഡോ. ജോൺ ടി. ഏബ്രഹാം, തേവരത്ത്, കായംകുളം