Letters
നമുക്കും വിദേശരാജ്യങ്ങളെപ്പോലെ നന്നാകേണ്ടേ?
Thursday, March 16, 2017 12:31 PM IST
കേരളത്തിനും ദുബായിയെപ്പോലെ ഐശ്വര്യസന്പൂർണമായ രാജ്യമായിക്കൂടേ എന്ന ചോദ്യം ദീപികയിൽ വായിക്കാനിടയായി. ആകാം. തടസങ്ങളേറെയുണ്ട് എന്നുമാത്രം. വിദേശ ഇന്ത്യക്കാർ കൂടുന്പോൾ ഇക്കാര്യം ചർച്ചാവിഷയമാകുന്നുണ്ടോ? ഒാ, അതൊന്നും നമ്മുടെ പ്രശ്നമല്ലെന്നേ എന്ന രീതിയിലാണോ ഈ പ്രശ്നവും പരിഗണിക്കുന്നത്? നമ്മുടെ പുരോഗതിയുടെ ഒന്നാമത്തെ പ്രശ്നവും ഈ ചിന്താഗതിതന്നെ.

കുറെ വർഷങ്ങൾക്കുമുന്പ് ഒരു മലയാളം പത്രത്തിൽ ഒരു വാർത്ത കണ്ടു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബാഗുകളും മറ്റും അസംസ്കൃത വസ്തുവാക്കി ഒരു ഫാക്ടറി കോഴിക്കോട്ട് തുടങ്ങാൻ പോകുന്നു എന്ന്. 50 ലക്ഷം രൂപ മുടക്കി ഫാക്ടറി തുടങ്ങുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. എന്നിട്ട് എന്തുണ്ടായി? ഓ അതൊന്നും നമ്മുടെ വിഷയമല്ല.

പിന്നീട് ഇതേ ആശയം ഒരു എക്സിബിഷനിൽ അവതരിപ്പിച്ചതായി വായിക്കാനിടയായി. അതെങ്കിലും വെളിച്ചം കാണുമെന്നാഗ്രഹിച്ചു. സ്വപ്നം കണ്ടതു മിച്ചം.ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതിനുള്ള പ്രധാന തടസം എന്താണ്? അസംസ്കൃത സാധനങ്ങൾ വൃത്തിയായി ലഭ്യമല്ല എന്നതുതന്നെ. വഴിനീളെ ചെളിയിൽ പുരണ്ടു കിടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെ വൃത്തിയായി എടുക്കുക അസാധ്യം. അതിനാൽ അസംസ്കൃത സാധനങ്ങളുടെ ലഭ്യത പറഞ്ഞു തടിതപ്പുന്നു.

കടയിൽനിന്നു സാധനങ്ങൾ വാങ്ങുന്പോൾ ഇവയിൽ എത്രയെണ്ണം വൃത്തിഹീനമായി കാണുന്നുണ്ട്. വിരലിലെണ്ണാൻ മാത്രം. അതായതു നാം തന്നെയാണ് അവയെ ചീത്തയാക്കുന്നത്. അവയെ വീടിനു പുറത്തേക്ക് എറിഞ്ഞുകളയുകയും മാലിന്യത്തിന്‍റെ ഗണത്തിൽപ്പെടുകയും ചെയ്യുന്നു.

എന്നാൽ, അവയെ വൃത്തിയായി സൂക്ഷിക്കാവുന്നതേയുള്ളൂ. കാര്യം നിസാരമെങ്കിലും നമുക്കുപറ്റിയ ജോലിയല്ലെന്നുള്ള മനോഭാവമാണു മാറ്റേണ്ടത്.

ടി.എം. മാത്തപ്പൻ, തൊണ്ടിപ്പുരയിൽ, പാലന്പ്ര