Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ചോദ്യകർത്താവിന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള
Tuesday, March 21, 2017 10:58 AM IST
ഇപ്പോഴത്തെ എസ്എസ്എൽസി പരീക്ഷയിൽ ഹിന്ദിയുടെ ചോദ്യപേപ്പർ വായിച്ചു. കുട്ടിക്ക് എന്തറിയാം എന്നത് അറിയാനോ അതോ ചോദ്യകർത്താവിന്റെ വിജ്ഞാനം വ്യക്തമാക്കാനോ ആയിരുന്നോ ആ ചോദ്യപേപ്പർ എന്ന് അധ്യാപകർ ചോദിക്കുന്നു. 1993 മുതൽ അധ്യാപനം നടത്തുന്ന ഞാൻ 2004 ൽ പാഠ്യപദ്ധതി നവീകരണം വന്നതു മുതൽ പത്താംതരത്തിൽ പഠിപ്പിക്കുന്ന അധ്യാപികയാണ്. ഇക്കഴിഞ്ഞ 12 വർഷവും കുട്ടികളിൽ ശരാശരിക്കാർക്കും ശരാശരിയിൽ താഴെയുള്ളവർക്കും ഉയർന്ന നിലവാരമുള്ളവർക്കും എഴുതാൻ പറ്റുന്ന നിശ്ചിത ശതമാനം ചോദ്യങ്ങൾ ഉണ്ടായിരുന്നു
201617 അധ്യയനവർഷം പുതിയ പുസ്തകമാണു പഠിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ അപേക്ഷിച്ച്, പത്താംതരത്തിലെ ഹിന്ദി പുസ്തകം ആകർഷണീയമല്ല എന്നു മാത്രമല്ല നിലവാരത്തിലും മോശമാണ്. സിനിമയ്ക്കും തിരക്കഥയ്ക്കും ഏറെ പ്രാധാന്യം നൽകേണ്ടതുണ്ടോ? മാതൃഭാഷയിൽ എഴുത്തും വായനയും വശമില്ലാത്ത ശരാശരിയിൽ താഴെയുള്ളവരെയും ഹിന്ദിയിൽ തിരക്കഥ പഠിപ്പിച്ചേ മൂന്നാംഭാഷയായ ഹിന്ദിയുടെ നിലവാരം ഉയർത്തുകയുള്ളോ? പത്താംതരത്തിലെ പുസ്തകം കാർമേഘനിറത്തിലുള്ള പേജിൽ വളരെ ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നു. പല ചോദ്യങ്ങളും വ്യക്തമല്ല. കുട്ടികൾക്ക് ഹിന്ദിയോടുള്ള താത്പര്യം കുറയുന്നതായി ഇത്തവണത്തെ പുസ്തകം കൈകാര്യം ചെയ്തപ്പോൾ ബോധ്യമായി.
പത്താംതരത്തിൽ പഠിപ്പിക്കുന്ന അധ്യാപകൻ ക്ലസ്റ്റർ തലത്തിലോ ജില്ലാതലത്തിലോ ചോദ്യങ്ങൾ തയാറാക്കി, വിദഗ്ധരായ അധ്യാപകർ ചോദ്യങ്ങൾ തെരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിലുള്ള ചോദ്യപേപ്പർ തയാറാക്കിയാൽ, ചോദ്യകർത്താവിന്റെ പാണ്ഡിത്യം അളന്നുകാണിക്കുന്നതരം ചോദ്യങ്ങൾ ഒഴിവാക്കാമല്ലോ. അന്യഭാഷയായ ഹിന്ദിക്ക് 18 ചോദ്യങ്ങൾ തന്നിട്ട് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള ചോദ്യകർത്താവിന്റെ നിർദേശം ഉന്നത നിലവാരത്തിൽത്തന്നെ കുട്ടികളെ ഹിന്ദി പരീക്ഷ എഴുതിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു എന്നു കാണാം.
എസ്എസ്എൽസി പോലുള്ള പരീക്ഷയുടെ ചോദ്യപേപ്പറിൽ പിഴവ് വരുത്തിയിട്ടു മൂല്യനിർണയത്തിൽ അത്തരം ചോദ്യങ്ങൾക്കു മുഴുവൻ മാർക്കു നൽകുന്നത് ഒരുപാട് “കള്ളന്മാരെ’’ സൃഷ്ടിക്കാനേ ഉതകൂ. മോഡൽ പരീക്ഷയ്ക്കും കാഠിന്യമേറിയ ചോദ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ തവണയും ചോദ്യരീതികൾ പാടേ മാറ്റുന്നത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ദോഷംചെയ്യുന്നു.
പാഠപുസ്തക അച്ചടിയും പാഠങ്ങൾ തെരഞ്ഞെടുക്കലും കുറ്റമറ്റ രീതിയിലും ഉയർന്ന നിലവാരത്തിലുമാകണം. പരീക്ഷകൾ നടത്തുന്നതിലും പത്താംതരത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്. ഉയർന്ന പഠന നിലവാരമുള്ള കുട്ടികൾക്ക് ഇതൊന്നും പ്രശ്നമാവില്ലായിരിക്കും. എന്നാൽ ശരാശരിക്കാർക്കും അതിൽ താഴെയുള്ളവർക്കും പഠനം ആസ്വാദ്യകരമാകുന്ന വിധത്തിലായിരിക്കണം പരീക്ഷയും.
ഇത്തവണത്തെ എസ്എസ്എൽസി ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പർ 50 ശതമാനത്തിലും അതിലും കൂടുതലും മാർക്കു കിട്ടുന്നവരെയും ഏറെ വലച്ചു. സാധാരണ ഗതിയിൽ പുതിയ പുസ്തകത്തിൽനിന്നുള്ള ആദ്യ പരീക്ഷയ്ക്ക് പുസ്തകത്തിലുള്ള നേരിട്ടുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. എന്നാൽ, ഇത്തവണ അത്തരം ഒരു പരിഗണന വേണ്ട എന്ന് ചോദ്യകർത്താവ് ശഠിച്ചു.
അങ്ങനെയുള്ള ചോദ്യങ്ങൾ വന്നാൽത്തന്നെ ഒന്നര മണിക്കൂറിനുള്ളിൽ സംഭാഷണം, ഡയറി, തിരക്കഥ, കത്ത്, ലേഖനം, ആത്മകഥ, ജീവചരിത്രം എന്നിങ്ങനെ ഹിന്ദിയിലേക്ക് എഴുതുന്പോൾ നല്ല പരിശീലനത്തിലൂടെയേ സാധിക്കൂ.
ഗൗരവമേറിയ ഏതു പരീക്ഷയുടെയും ചോദ്യകർത്താക്കളായി തെരഞ്ഞെടുക്കപ്പെടുന്ന ബഹുമാന്യരായ വ്യക്തികളേ, ഇനിയെ ങ്കിലും പരീക്ഷാർഥികളുടെ നിലവാരത്തിൽ ആയിരുന്നുകൊണ്ട് ഉത്തരവാദിത്വത്തോടെയും ഗൗരവത്തോടെയും ഉത്തമസമൂഹത്തെ വാർത്തെടുക്കുന്ന തരത്തിൽ ഇത്തരം ജോലികൾക്കു മുതിരൂ!
വി.എസ്. അന്നമ്മ, സെന്റ് ആന്റണീസ് എച്ച്എസ് വണ്ടന്മേട്, ഇടുക്കി
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.