Letters
പോലീസ് കാഴ്ചക്കാരായി മാറരുത്
Monday, April 24, 2017 10:47 AM IST
ഭ രിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ ആർക്കും എന്തതിക്രമവും ചെയ്യാൻ കഴിയുന്ന ഒരു സാഹചര്യത്തിലേക്കു സംസ്ഥാനം എത്തിയിരിക്കുന്നു എന്നതിനു തെളിവാണ് ഈ അടുത്തകാലത്ത് ഉണ്ടായ ചില സംഭവങ്ങൾ. അക്രമങ്ങൾ അരങ്ങേറുന്പോൾ പലപ്പോഴും പോലീസ് കാഴ്ചക്കാരായി മാറിനിൽക്കുകയാണ്.

തൊടുപുഴ ന്യൂമാൻ കോളജിൽ ഒരു വിദ്യാർഥി സംഘടനയിൽപ്പെട്ടവർ പ്രിൻസിപ്പലിന്‍റെ ഓഫീസ് തല്ലിത്തകർക്കുകയും പ്രിൻസിപ്പലിനെയും അധ്യാപകരെയും ബന്ദികളാക്കുകയും ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയും ചെയ്തപ്പോൾ പോലീസ് നോക്കിനിൽക്കുകയായിരുന്നു. ഇതേ വിദ്യാർഥി സംഘടനയിൽ പെട്ടവർതന്നെ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനിയറിംഗ് തല്ലിത്തകർത്തപ്പോഴും അക്രമികളെ ഫലപ്രദമായി തടയുന്നതിനു പോലീസിനു കഴിഞ്ഞില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഇതുപോലെ നിഷ്ക്രിയരായാൽ സാധാരണക്കാർക്കു ഭയം കൂടാതെ എങ്ങനെ ജീവിക്കാൻ കഴിയും‍?

കുറ്റകൃത്യങ്ങൾ തടയുന്നതിൽമാത്രം പോലീസിനു കാർക്കശ്യമുണ്ടായാൽ മതി എന്ന് അടുത്തകാലത്തു പ്രസ്താവിച്ചത് മുഖ്യമന്ത്രിതന്നെയാണ്. ഈ വാക്കുകളിൽ അല്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മേൽവിവരിച്ച സംഭവങ്ങളിൽ അക്രമം കാട്ടിയവരെയും അതു നോക്കിനിന്ന പോലീസുകാരെയും ശിക്ഷിക്കുന്നതിനുവേണ്ട നടപടികളെടുക്കാൻ തയാറാവണം.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ