Letters
കർഷകരുടെ രോദനം
Monday, May 22, 2017 11:26 AM IST
തകർന്നടിയുന്ന കാർഷികമേഖല എന്ന തലക്കെട്ടിൽ ദീപികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇന്നു കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ചിത്രം ഏറ്റവും ശരിയായി തുറന്നുകാണിക്കുന്നതായിരുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷകരുടെ കാര്യത്തിൽ വഞ്ചനാപരമായ അവഗണനയാണു കാട്ടുന്നത്. കേരളം ഉത്പാദിപ്പിക്കുന്ന ഒരു കാർഷികവിളയ്ക്കും ന്യായവില കിട്ടുന്നില്ല. വ്യവസായികൾക്കു കാർഷികവിഭവങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രം കുറഞ്ഞ ചുങ്കമാണ് ചുമത്തുന്നത്. കർഷകരുടെ ദയനീയാവസ്ഥ കാണാനോ പരിഹാരമുണ്ടാക്കാനോ ഗവൺമെന്‍റ് ശ്രമിക്കുന്നില്ല.

ഏതു രാഷ്‌‌ട്രീയപാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലും വ്യവസായികളുടെയും കച്ചവടക്കാരുടെയും ഉയർച്ചയ്ക്കായാണു പ്രവർത്തിക്കുന്നത്. അസംഘടിതരായ കർഷകരുടെ രോദനം വെറും വനരോദനമായിത്തീർന്നിരിക്കുന്നു.

ജോസഫ് മേരിലാൻഡ്