Letters
കേരളത്തിലെ കർഷകർ എങ്ങനെ ജീവിക്കും?
Wednesday, May 24, 2017 10:49 AM IST
കാർഷികവിളകളുടെ വിലത്തകർച്ചമൂലം കേരളത്തിലെ കർഷകർ ജീവിക്കാൻതന്നെ ബുദ്ധിമുട്ടുകയാണ്. എല്ലാ വിളകൾക്കും വില കുത്തനെ ഇടിഞ്ഞതാണു കർഷകർക്കു വിനയായത്. റബറിനു കിലോഗ്രാമിന് 70 രൂപയും കൊക്കോയ്ക്ക് 60 രൂപയും കുരുമുളകിന് 200 രൂപയിലധികവും ജാതിക്കക്ക് 100 രൂപയിലധികവും കുറഞ്ഞു.

ഇങ്ങനെയൊക്കെയായിട്ടും കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷകരെ രക്ഷിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. ആർക്കും ജോലിയില്ലാത്തതും കൃഷികൊണ്ടു ജീവിക്കുന്നവരുമായ ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ട്. ഈ വിഭാഗക്കാർക്കു ജീവൻ നിലനിർത്താൻവേണ്ടി പ്രതിമാസം 10,000 രൂപ പെൻഷൻ സർക്കാർ അനുവദിക്കണം.

ഷിബുച്ചൻ തലയ്ക്കൽ, തൊടുപുഴ