Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
മയക്കുമരുന്ന് ഉപയോഗം കൂടിയതു മദ്യനിരോധനം മൂലമോ?
Saturday, June 17, 2017 11:34 AM IST
മുൻ സർക്കാർ നടപ്പാക്കിയ മദ്യനിരോധനം സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിപ്പിച്ചെന്നും മദ്യനിരോധന നയം സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാക്കിയെന്നും ഇതെല്ലാം മുൻ സർക്കാരിന്റെ മദ്യനിരോധന നയം വൻ പരാജയമായിരുന്നുവെന്നു തെളിയിക്കുന്നതാണെന്നും മറ്റുമുള്ള വാദഗതികളാണ് ഇടതു സർക്കാരിന്റെ പുതിയ മദ്യനയത്തെ ന്യായീകരിക്കാൻ പലരും ഉപയോഗിക്കുന്നത്. എന്നാൽ ഈ വാദങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്ന വസ്തുത നാം പരിശോധിക്കണം.
മയക്കുമരുന്നിന്റെ ഉപയോഗവും തന്മൂലമുള്ള കേസുകളുടെ എണ്ണവും സംസ്ഥാനത്ത് ഗണ്യമായി വർധിച്ചു. എന്നാൽ, ഇതിനുള്ള കാരണം മദ്യനിരോധനമല്ല. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി തൊഴിൽ തേടി ഇവിടെ എത്തിയിട്ടുള്ളത്. ഇവരിൽ നല്ലൊരു ഭാഗവും ബംഗാളിൽനിന്നു വന്നിട്ടുള്ളവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി വർധിക്കുന്നതിനുള്ള യഥാർഥ കാരണം ഈ തൊഴിലാളികളാണ്.
ഈ തൊഴിലാളികളെ ഉപയോഗപ്പെടുത്തി നമ്മുടെ നാട്ടുകാർക്കിടയിലും മയക്കുമരുന്ന് എത്തിച്ച് ഇതിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് മയക്കുമരുന്ന് ലോബി നടത്തിവരുന്നത്. ഇവരുടെ കെണിയിൽ പെട്ടെന്നു വീഴുന്നതു വിദ്യാർഥികളും യുവാക്കളുമാണ്. ഈ സാഹചര്യം ഒരു മഹാവിപത്തായി കണ്ട് ഇതു തടയാനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കേണ്ടത്. അല്ലെങ്കിൽ അതിഭീകരമായ സാമൂഹ്യവിപത്ത് നാം നേരിടേണ്ടിവരും.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം അതിന്റെ ലഭ്യതയാണ്. സുലഭമായി ലഭിച്ചാൽ ഇവ രണ്ടിന്റെയും ഉപഭോഗം ഗണ്യമായി വർധിക്കും. മയക്കുമരുന്ന് യഥേഷ്ടം ലഭിക്കുന്ന സമൂഹത്തിൽ സുലഭമായി മദ്യവും ലഭ്യമായാൽ ആളുകൾ ഒരേസമയം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരായിത്തീരും. മദ്യത്തിന്റെ ലഭ്യത മയക്കുമരുന്നിന്റെ ഉപഭോഗം കുറയ്ക്കുകയല്ല, മറിച്ച് കൂട്ടുകയാണ് ചെയ്യുന്നത്.
ബംഗാളിൽനിന്നുള്ള തൊഴിലാളികൾ നല്ലൊരു ഭാഗവും മയക്കുമരുന്ന് ഉപഭോക്താക്കളായതിന്റെ കാരണം, അവിടെ മയക്കുമരുന്നുകൾ യഥേഷ്ടം ജനങ്ങൾക്കു ലഭ്യമാകുന്ന സാഹചര്യം ഭരണകർത്താക്കൾ സൃഷ്ടിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്പോൾ ഇന്ത്യയിലെ മികച്ച സംസ്ഥാനമായിരുന്ന പശ്ചിമബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഭരണകർത്താക്കളുടെ നയവൈകല്യങ്ങളാണ്. മയക്കുമരുന്നിന്റെ ഉപഭോഗം നമ്മുടെ സംസ്ഥാനത്ത് വളരെ കുറവായിരുന്നതിന്റെ പ്രധാന കാരണം അത് ഇവിടെ ലഭ്യമാകുന്നതിനുള്ള ബുദ്ധിമുട്ടുതന്നെയായിരുന്നു.
മദ്യനിരോധനം മൂലം സർക്കാരിന്റെ വരുമാനം കുറയുമെന്നുള്ള വാദഗതി തെറ്റിദ്ധരിപ്പിക്കുന്നതാണ്. മദ്യ ഉപഭോക്താക്കളിൽ ബഹുഭൂരിപക്ഷവും തൊഴിലാളികളുൾപ്പെടുന്ന സാധാരണക്കാരാണ്. മദ്യം കഴിക്കാത്തതുകൊണ്ട് ഈയിനത്തിൽ ഇവർക്കുണ്ടാകുന്ന പണം ഇവരാരും നിഷ്ക്രിയ ആസ്തിയായി സൂക്ഷിക്കുന്നില്ല. ഈ പണം ഇവർ കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം പണം ഉപയോഗിക്കുന്പോൾ ഈ പണത്തിന്റെ നല്ലൊരുഭാഗം പല ഇനത്തിലുള്ള നികുതികളായി സർക്കാരിൽ വന്നുചേരുന്നു. ഇതു മദ്യനികുതി ഇനത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടത്തേക്കാൾ കൂടിയ തുകയായിരിക്കും.
ഈ വസ്തുതകൾ മറച്ചുവച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യംകൊണ്ടു സംഭവിച്ച മയക്കുമരുന്ന് ഉപഭോഗത്തിന്റെയും കേസുകളുടെയും വർധന, മുൻ സർക്കാരിന്റെ മദ്യനിരോധന നയത്തിന്റെ ദുരന്തഫലമായി വ്യാഖ്യാനിച്ച്, അതിന്റെ മറവിൽ മദ്യലോബിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സംസ്ഥാനത്തെ മദ്യാലയമാക്കി മാറ്റുന്നതാണു സർക്കാരിന്റെ പുതിയ മദ്യനയം. ഇതു ഭാവിയിൽ മദ്യമയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിച്ച് വലിയ സാമൂഹ്യവിപത്തിനു കാരണമാകും. ഇത് ഭരണകർത്താക്കൾ സമൂഹത്തോട്, പ്രത്യേകിച്ച് യുവതലമുറയോടു കാണിക്കുന്ന കടുത്ത ക്രൂരതയാണ്. ഇത് അവസാനിപ്പിക്കണം.
കെ.പി.ഏലിയാസ്, കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.