Letters
മരംനടീൽ: സ ൃഷ്‌‌ടികർമവും സംഹാരവും
Sunday, June 18, 2017 10:10 AM IST
ലോകപരിസ്ഥിതി ദിനത്തിൽ ഒരുകോടി വൃക്ഷത്തൈകൾ നട്ട് ചരിത്രം സൃഷ്‌‌ടിച്ചെന്ന വാർത്ത കണ്ടു. ഹരിതകേരളം എന്ന പേര് അന്വർഥമാക്കിയതിൽ നമുക്കു സന്തോഷിക്കാം.
എന്നാൽ, വർഷകാലമാകുന്പോൾ വൃക്ഷത്തൈകൾ നടുകയും വേനൽക്കാലമാകുന്പോൾ കാട്ടുതീ പരത്തി വനത്തെ നശിപ്പിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? കാട്ടുതീ ഭൂരിഭാഗവും താനേ ഉണ്ടാകുന്നതല്ല, മനുഷ്യനിർമിതിയാണെന്ന് എല്ലാവർക്കുമറിയാം. ഒരുവശത്ത് സൃഷ്‌‌ടികർമവും മറുവശത്തു സംഹാരവും നടത്തിയതുകൊണ്ട് എന്തു പ്രയോജനം?
പുതിയ തൈകൾ നടുന്നതോടൊപ്പം അവയെ സംരക്ഷിക്കേണ്ട ചുമതലയും പഴയ വൃക്ഷങ്ങളെ കാട്ടുതീയിൽനിന്നു പരിരക്ഷിക്കേണ്ട ഉത്തരവാദിത്വവും സർക്കാരിനും ജനങ്ങൾക്കുമുണ്ട്. താറാവിൻമുട്ടയ്ക്കു കോഴിയാണ് അടയിരിക്കേണ്ടതും പരിപാലിക്കേണ്ടതും. അതുപോലെയാകുമോ വൃക്ഷത്തൈകളുടെ കാര്യവും?
പി.ആർ. ജോസ് ചൊവ്വൂർ