Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
അതിർത്തി സംരക്ഷിക്കുന്ന പട്ടാളമോ പശുവോ വലുത്
Monday, July 31, 2017 11:07 AM IST
ജൂലൈ 26ന് കാർഗിൽ യുദ്ധവിജയത്തിന്റെ 18ാം വാർഷികമായിരുന്നു.യുദ്ധവിജയ വാർഷികം ഭരണകർത്താക്കളോ രാഷ്ട്രീയനേതാക്കളോ അറിഞ്ഞതായി ഭാവിച്ചില്ല. ആകെ നടന്നത് കാർഗിൽ പരാക്രമ പരേഡ് മാത്രമാണ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രഭാഷണം നടത്തിയത് ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ പ്രസംഗം ഭീകരവാദം ദേശീയ നയമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാനെതിരേ ആഞ്ഞടിക്കുന്നതായിരുന്നു. യുദ്ധത്തിൽ മരിച്ച ധീരജവാന്മാരെപ്പറ്റിയോ അവരുടെ കുടുംബത്തെപ്പറ്റിയോ പരിക്കേറ്റു കഴിയുന്നവരെപ്പറ്റിയോ ഒരക്ഷരം ഉരിയാടിയില്ല.
ഏതാണ്ട് 60 ദിവസം നീണ്ടുനിന്ന കാർഗിൽയുദ്ധത്തിൽ 527 ധീരജവാന്മാർ രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനായി ജീവൻ ബലിയർപ്പിച്ചു. മനുഷ്യനു കടന്നുചെല്ലാൻ പറ്റാത്ത മലനിരകളിലാണു പട്ടാളക്കാർ യുദ്ധം ചെയ്തത്. ഈ യുദ്ധം വിജയിപ്പിക്കാൻ നമ്മുടെ പട്ടാളക്കാർ അനുഭവിക്കേണ്ടിവന്ന യാതനകളും കഷ്ടപ്പാടുകളും എത്ര വലുതായിരുന്നുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
യുദ്ധവിജയത്തിനായി ജീവൻ ബലിയർപ്പിച്ച 527 ധീരജവാന്മാരുടെ കുടുംബത്തിനു സംഭവിച്ച നഷ്ടം എത്ര വലുതാണെന്നു ഭരണകർത്താക്കളും രാഷ്ട്രീയനേതാക്കളും ചിന്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതായി കണ്ടില്ല. ഈ ജവാന്മാരുടെ ഭാര്യമാർ വിധവകളും മാതാപിതാക്കൾ മക്കളെ നഷ്ടപ്പെട്ടവരും മക്കൾ പിതാവിനെ നഷ്ടപ്പെട്ടവരുമാണെന്നുള്ള കാര്യംപോലും ഇവരൊക്കെ മറന്നുപോയി. മരിച്ചവരിൽ എല്ലാവരുടെയും കുടുംബത്തിന്റെ ഏക വരുമാനമാർഗമാണു നിലച്ചതെന്ന കാര്യവും വിസ്മരിക്കുന്നു. യുദ്ധത്തിൽ പരിക്കേറ്റ് ജോലിചെയ്യാൻ സാധിക്കാതെ ജീവിതം വഴിമുട്ടിയവരുടെ കാര്യവും ആരും ഓർക്കാറില്ല.
അതിർത്തി സംരക്ഷിക്കുന്ന പട്ടാളത്തിന്റെ സേവനത്തെപ്പറ്റി പാർലമെന്റിന്റെ അകത്തും പുറത്തും ഒരു ചർച്ചയും നടക്കുന്നില്ലെങ്കിലും പശു സംരക്ഷണത്തിന്റെ മഹത്വത്തെപ്പറ്റി നിത്യവും ചർച്ചയും സംഘർഷങ്ങളും പാർലമെന്റിന് അകത്തും പുറത്തും നടക്കുന്ന കാഴ്ച ജനം കാണുന്നുണ്ട്. ബിജെപി സർക്കാർ അധികാരത്തിലെത്തി ആദ്യം കത്തിച്ച തീപ്പന്തമാണ് പശുവിനെ സംരക്ഷിക്കണം എന്ന വിഷയം. സംഘപരിവാറും ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാരും സന്യാസികളും ഈ തീപ്പന്തത്തിൽ എണ്ണ പകർന്ന് ആളിക്കത്തിച്ചു. അതിൽ ആവേശംകൊണ്ട പശുഭക്തർ രാജ്യമൊട്ടാകെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി. പശുവിറച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച് നിരപരാധികളെ തല്ലിക്കൊന്നു.
ഈ അക്രമങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ സംരക്ഷിക്കുന്ന നയമാണു സർക്കാർ സ്വീകരിക്കുന്നത്. അക്രമികൾ ജയിലിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ജാർഖണ്ഡ് സംസ്ഥാനം ആൾക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രമായിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയാണ് അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ആഹ്വാനം നൽകുന്നത്. ഇത്രയൊക്കെ അക്രമങ്ങൾ നടന്നിട്ടും ഭരണതലത്തിൽനിന്ന് ഒരിടപെടലും ഉണ്ടാകുന്നില്ല. പശുവിന്റെ പേരിൽ നടന്ന അഖ്ലാക്കിന്റെ കൊലപാതകം മുതൽ അടുത്തകാലത്ത് നടന്ന ജുനൈദിന്റെ കൊലപാതകം വരെ ഇതാണ് ബോധ്യപ്പെടുത്തുന്നത്.
ഇത്രയുമൊക്കെ രാജ്യത്ത് നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം ഉരിയാടിയില്ല. എന്നാൽ, ഇസ്രയേൽ സന്ദർശനം കഴിഞ്ഞു മടങ്ങിവന്ന മോദിയിൽ മാറ്റം കണ്ടു. പശുവിന്റെ പേരിൽ കൊലപാതകവും അക്രമവും നടത്താൻ ആരെയും അനുവദിക്കില്ലെന്നും അവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഗുജറാത്തിൽവച്ച് പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനം വന്നു രണ്ടുമണിക്കൂറിനകം മറ്റൊരു കൊലപാതകംകൂടി നടന്നു.
തങ്ങളെ ഭരണം ഏൽപ്പിച്ചാൽ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം ആറുമാസത്തിനകം തിരികെ കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനം അടുത്ത തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നു ബിജെപിയുടെ കൗശലക്കാരനെന്ന് അഭിമാനിക്കുന്ന അമിത് ഷായ്ക്കും മറ്റു സംഘപരിവാർ പണ്ഡിതർക്കും അറിയാം. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ നൂറുമേനി വിളവ് കൊയ്യാൻ പറ്റുന്ന പശുവിഷയം പാകി മുളപ്പിച്ച് നനച്ചു വളമിട്ടു വളർത്തിക്കൊണ്ടുവരികയായി.
രാജ്യത്തിന്റെ താത്പര്യങ്ങളും ആഗ്രഹങ്ങളും പൈതൃക സംസ്കാരവും സംരക്ഷിക്കുന്നതിന് ഉണർന്നു പ്രവർത്തിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യ പാർട്ടികളും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതാണ്. അതോടൊപ്പംതന്നെ ജനാധിപത്യം സംരക്ഷിക്കാൻ ശക്തിയുള്ള സാധാരണക്കാരായ പൗരന്മാരും ഉണർന്നു പ്രവർത്തിക്കേണ്ടതാണ്.
എം.എം. ജോസഫ്, പാലാ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.