Letters
നിയമം പീഡിപ്പിക്കുന്നതു സാധാരണക്കാരെ മാത്രം
Thursday, August 3, 2017 11:11 AM IST
ഭൂമി കൈയേറ്റങ്ങളെക്കുറിച്ചും കൈയേറിയത് ഒഴിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള വാർത്തകൾ ഇന്നു നിരന്തരം വരുന്നു. ഭൂമി കൈയേറി അനധികൃതമായി ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയ സമയത്ത് നമ്മുടെ നിയമസംവിധാനങ്ങളും ഉദ്യോഗസ്ഥരുമൊക്കെ ഉറക്കത്തിലായിരുന്നോ?

ഒരു സാധാരണക്കാരൻ ഒരു കൊച്ചുകൂര വയ്ക്കുന്നതിന് ഒരു ലോഡ് മണ്ണ് നീക്കംചെയ്യാൻ ജെസിബി കൊണ്ടുവന്നാൽ മണ്ണിളക്കിത്തുടങ്ങുന്പോഴേക്കും സ്റ്റേ  ഓർഡറുമായി നിയമപാലകരെത്തും. എന്നാൽ, ഭൂമികൈയേറ്റവും ബഹുനില കെട്ടിടങ്ങളുടെ നിർമാണവും പൂർത്തിയാകുംവരെ ആരും ഒന്നും അറിയുന്നില്ല! ഇതു സാധാരണ ബുദ്ധിക്കു നിരക്കുന്നതാണോ? അനധികൃത നിർമാണങ്ങളും പുറന്പോക്ക് കൈയേറ്റങ്ങളുമൊക്കെ ആരംഭിക്കുന്പോഴേ അരുതെന്നു പറയാൻ നിയമത്തിനു നട്ടെല്ലില്ലാതെപോകുന്നതിലും ചില ചരടുവലികൾ ഇല്ലേ?
ഒരു സുപ്രഭാതത്തിൽ കോൺക്രീറ്റ് സൗധങ്ങൾ ഇടിച്ചുനിരത്തുന്നതിലെ സാംഗത്യവും നിയമവുമൊക്കെ എന്താണ്? അനധികൃതം അധികൃതമാക്കുന്ന എന്തെങ്കിലും അടിയൊഴുക്കുകൾ നടന്നതുകൊണ്ടല്ലേ ഇത്തരം വാർത്തകൾ പൊടുന്നനെ ഉണ്ടാകുന്നത്. റവന്യൂ വിഭാഗത്തിൽ നടക്കുന്ന തിരിമറികൾ യഥാകാലം അധികാരപ്പെട്ടവർ പഠിക്കണ്ടേ? സാധാരണക്കാരെ നിയമത്തിന്‍റെ പേരിൽ വട്ടംകറക്കുന്ന സർക്കാർ ഓഫീസുകൾ ചിലരുടെ ആത്മഹത്യയ്ക്കുവരെ കാരണമാകുന്നത് കാണുന്പോൾ ആരെയാണു പഴിക്കേണ്ടത്?

സർക്കാരിന്‍റെ സന്പത്ത് രാഷ്‌ട്രീയാടിസ്ഥാനത്തിൽ വ്യത്യാസപ്പെടാമോ? നീതി സകല ജനത്തിനുമുള്ളതല്ലേ? സർക്കാർ ഓഫീസുകൾ സാധാരണക്കാരനും നീതി ലഭിക്കേണ്ട സ്ഥലമല്ലേ?

ടോം ജോസ് തഴുവംകുന്ന്