Letters
വ​യോ​ജ​ന പ​രി​പാ​ല​നം
Saturday, October 21, 2017 11:19 AM IST
വ​യോ​ജ​ന പ​രി​പാ​ല​നം സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക എ​ഴു​തി​യ എ​ഡി​റ്റോ​റി​യ​ൽ അ​ഭി​ന്ദനീ​യ​മാ​ണ്. വ​യോ​ജ​ന സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മി​ക​ച്ച സം​സ്ഥാ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്നു കേ​ര​ള​ത്തി​നു ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കാ​ൻ അ​ത്ര​മാ​ത്രം വ​ക​യു​ണ്ടോ എ​ന്നു സം​ശ​യ​മു​ണ്ട്. ഉ​പ​യോ​ഗി​ക്കു​ക വ​ലി​ച്ചെ​റി​യു​ക എ​ന്ന ആ​ധു​നി​ക കാ​ഴ്ച​പ്പാ​ടി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് വ​യോ​ജ​ന​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്ന രീ​തി കേ​ര​ള​ത്തി​ലും വ​ള​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്ന​തു മ​റ​ക്കാ​നാ​വി​ല്ല.

യൗ​വ​ന​ദ​ശ​യി​ൽ സ്വ​ന്തം കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കാ​ൻ സ്വ​ന്തം മ​ക്ക​ൾ പോ​ലും വി​മു​ഖ​ത കാ​ട്ടി​ത്തു​ട​ങ്ങി എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ​യും അ​വ​സ്ഥ. ഈ ​അ​ടു​ത്ത​കാ​ല​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഗാ​ന്ധി​ഭ​വ​നി​ൽ​വ​ച്ചു മൃ​തി​യ​ട​ഞ്ഞ ഒ​രു എം​എ​ൽ​എ​യു​ടെ വാ​ർ​ത്ത നാം ​പ​ത്ര​ങ്ങ​ളി​ലൂ​ടെ വാ​യി​ച്ചി​രി​ക്കും. ഇ​പ്പോ​ൾ അ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ വി​രാ​ജി​ച്ചി​രു​ന്ന പ​ല​രെ​യും കാ​ണാ​ൻ ക​ഴി​ഞ്ഞേ​ക്കും.

യു​എ​ന്നി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ലോ​ക വ​യോ​ജ​ന​ദി​ന​മാ​യി കൊ​ണ്ടാ​ടി​വ​രു​ന്നു. കേ​ര​ള​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ആ​ല​പ്പാ​ട്ട് എ​ന്ന ക​ട​ലോ​ര​ഗ്രാ​മ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ വ​യോ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ച​ത്. ആ ​മ​ഹാ​യോ​ഗ​ത്തി​ൽ രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ ത​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ഊ​ന്ന​ൽ​കൊ​ടു​ത്തു പ​റ​ഞ്ഞ ഒ​രു കാ​ര്യം വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഒ​രു മ​ന്ത്രി​യെ​ത്ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്. കാ​ര​ണ​മാ​യി അ​ദേ​ഹം പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ൽ 12 ശ​ത​മാ​ന​ത്തി​ലേ​റെ വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ൾ അ​ടു​ത്ത പ​ത്തു​വ​ർ​ഷ​ത്തി​ന​കം 20 ശ​ത​മാ​നം ക​ഴി​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്.

<ജോ​ർ​ജ് തോ​മ​സ് മു​രി​ക്ക​നാ​ട്, ഫാ​ത്തി​മാ​പു​രം<