Letters
സ്വാഗതാർഹമായ വിധി
Monday, October 23, 2017 11:17 AM IST
കാന്പസുകളിൽ രാഷ്‌ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാർഹമാണ്. വിദ്യാഭ്യാസനിലവാരം താഴോട്ടുപോകുന്ന കേരളത്തിനു പ്രത്യാശ നൽകുന്നതാണ് ഈ കോടതിവിധി. വിദ്യാർഥികൾ എന്തു പഠിക്കണമെന്നു നിർദേശിക്കുന്നത് വിദ്യാഭ്യാസ വിദഗ്ധരും രക്ഷിതാക്കളുമാണ്. രാഷ്‌ട്രീയ നേതാക്കളും മന്ത്രിമാരും ഇതിനെതിരേ പ്രതികരിക്കുന്നതു വേദനാജനകമാണ്.

കാന്പസുകളിൽ രാഷ്‌ട്രീയം വേണമെന്ന് വാദിക്കുന്ന ഇതര രാഷ്‌ട്രീയ പാർട്ടികൾ സാധാരണക്കാരന്‍റെ ക്ലേശങ്ങൾ മനസിലാക്കാത്തവരാണ്. വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന വിദ്യാർഥികൾ പഠിപ്പുമുടക്കി സമരം ചെയ്യുന്നതിനെ എങ്ങനെ നീതീകരിക്കാനാകും‍? ഇനി വിദ്യാർഥികളുടെ കായികമേളകളിലും കലോത്സവങ്ങളിലും കൂടി രാഷ്‌ട്രീയം വേണമെന്നു ശഠിച്ചാൽ ചിത്രം പൂർത്തിയായി.

പി.ആർ. ജോസ്, ചൊവ്വൂർ