Letters
കേര പാർക്കുകൾ
Sunday, November 5, 2017 10:25 AM IST
കേരള കർഷകന് ലഭിച്ച ഒരു തേങ്ങയ്ക്കു 16 രൂപ വില എന്ന ബംബർ വില നിലനിർത്തണം. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഈ പേരു പറഞ്ഞു പാമോയിൽ ഇറക്കല്ലേ. കേരഫെഡിനു പുതുജീവൻ കൊടുത്ത് അതു ഗ്രാമതലംവരെ ഈ വിലയ്ക്കു ചരക്കുവാങ്ങി രൊക്കം പണം കർഷകർക്കു കൊടുക്കട്ടെ. കേര വെളിച്ചണ്ണ വീണ്ടും അടുക്കളകളിൽ ജീവൻ പകരട്ടെ. മന്ത്രി ഈയിടെ പറഞ്ഞ കേര പാർക്കുകൾ സകല താലൂക്ക് ആസ്ഥാനത്തും സ്ഥാപിക്കണം.

ഇതുപോലെ കേര പാർക്ക് അന്തരിച്ച കൃഷി മന്ത്രി കൃഷ്ണൻ കണിയാന്പറന്പിൽ കൊടകരയിലും അന്തിക്കാട്ടും തുടങ്ങിയിരുന്നു. പക്ഷേ എല്ലാം ആരംഭശൂരത്വത്തിൽ ഒതുങ്ങി. കൃഷിമന്ത്രി അനുഭവസ്തരായ കർഷകരുടെയും വിദഗ്ധരുടെയും അടിയന്തര യോഗം വിളിച്ചു കൂട്ടി ഈ വിലവർധനയുടെ കാരണങ്ങൾ അപഗ്രഥിച്ചു ഈ വില നിലനിർത്തണം.

ജോസഫ് ആലപ്പാട്ട്, കരാഞ്ചിറ