Letters
കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു
Saturday, November 11, 2017 2:33 PM IST
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മത്സരിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. കേന്ദ്രത്തിന്‍റെ നോട്ടു നിരോധനത്തോടെ സാധാരണക്കാരായ ജനങ്ങൾ നെട്ടോട്ടമോടി. ചെറുകിട വ്യവസായങ്ങൾ മരവിച്ചു. സഹകരണ ബാങ്കുകൾ പലതും നിശ്ചലമായി. ജനങ്ങളുടെ നട്ടെല്ല് തകർന്നു. പിന്നാലെ ജിഎസ്ടി വന്നതോടെ ജനങ്ങളുടെ ജീവിതം തകർന്നു.

ഇന്ത്യയൊട്ടാകെ എല്ലാ സംസ്ഥാനങ്ങൾക്കും ഒറ്റ നികുതി എന്നു പറഞ്ഞിട്ടു നികുതികൾ കൂട്ടി ജനങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ദിവസംതോറും വർധിക്കുന്നു. മരുന്നിനും ഹോട്ടൽ ഭക്ഷണത്തിനും വില കൂടി. പാചകവാതകത്തിനു വൻതോതിൽ വില വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങൾ എങ്ങനെ ജീവിക്കും?

റബറിനും കാർഷിക ഉത്പന്നങ്ങൾ ചിലതിനും വില കൂടിയെങ്കിലും അതു കർഷകർക്കു കിട്ടുന്നില്ല. കർഷകരെ കച്ചവടക്കാർ കൊള്ളയടിക്കുന്നു. ഇടനിലക്കാരെ നിയന്ത്രിക്കാൻ സർക്കാരിനു കഴിയുന്നില്ല. ഇന്നു സർക്കാർ ജീവനക്കാരും ധനികരും പിടിച്ചുനിൽക്കുന്നു. ഈ രാജ്യത്ത് അവർ മാത്രം ജീവിച്ചാൽ മതിയോ?

ജോസ് ടി. പൂഞ്ഞാർ