Letters
ഭരണരംഗത്തെ ശുദ്ധികലശം
Thursday, November 16, 2017 1:21 PM IST
അധികാരത്തിലേറിയാൽ എല്ലാം നേരെയാക്കാമെന്ന വാഗ്ദാനവുമായി വിജയം നേടിയ ഇപ്പോഴത്തെ ഭരണകർത്താക്കൾ ഭരണകാലഘട്ടം പകുതിയാകുന്പോഴും വാഗ്ദത്ത നടത്തിപ്പ് ഇപ്പോഴും പണിപ്പുരയിൽ തന്നെയാണ്. എന്നാൽ, ഈയിടെ മുഖ്യമന്ത്രി സർക്കാർ ജീവനക്കാരോടു കിട്ടുന്ന ശന്പളത്തിൽ മാത്രമാശ്രയിച്ചു പൊതുജനങ്ങളോടുള്ള തങ്ങളുടെ ചുമതലകൾ നിർവഹിക്കണമെന്ന് ഉപദേശിച്ചു കണ്ടു.

ഖജനാവിൽനിന്ന് അർഹമായ പ്രതിഫലം കൈക്കലാക്കിവരുന്ന മിക്ക സർക്കാർ ഉദ്യോഗസ്ഥരും അതുകൊണ്ടു മാത്രം തൃപ്തരല്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഉപദേശം നൽകുന്ന ഭരണാധിപന്മാരും ഉദ്യോഗസ്ഥരും അതു സ്വയം നടപ്പാക്കി മാതൃകയാകണം.
കാലങ്ങളായി മിക്ക സർക്കാർ ഭരണവകുപ്പുകളിലും (ഉദാ: പൊതുമരാമത്ത്, രജിസ്ട്രേഷൻ, പോലീസ്, റവന്യു, വിദ്യാഭ്യാസം, ആരോഗ്യം) തുടർന്നുവരുന്ന അഴിമതികൾ ജീവനക്കാരുടെ പതിവുശീലമായി വകുപ്പധികാരികൾ അംഗീകരിച്ചുവരുന്നതു നികുതിദായകരായ പൊതുജനങ്ങളോടുള്ള നീതിനിഷേധം മാത്രമല്ല, നിയമലംഘനവുമല്ലേ?

നിയമലംഘനം നടത്തി സ്ഥലംമാറിപ്പോവുകയോ വിരമിക്കുകയോ ചെയ്ത ജീവനക്കാർക്കെതിരേ പിന്നീട് അവരുൾപ്പെട്ട സാന്പത്തിക കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ പോലും അധികൃതർ ശിക്ഷണ നടപടികളെടുത്തു കാണുന്നില്ല. ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും കൂട്ടുകൂടി നടത്തിവരുന്ന ഇപ്പോഴത്തെ ഭരണസന്പ്രദായത്തെ യഥാർഥ ജനാധിപത്യഭരണക്രമമെന്നു വിളിക്കാമോ?

ഇ.കെ. വർഗീസ്, ഒരുമനയൂർ.