Letters
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...
Sunday, November 19, 2017 10:01 AM IST
കേരളം മാലിന്യമുക്തമാക്കണമെന്ന ഉദ്ദേശ്യത്തോടെ സർക്കാരും സന്നദ്ധസംഘടനകളും അശ്രാന്ത പരിശ്രമം ചെയ്യുന്പോഴും വഴിയോരങ്ങളിലും പറന്പുകളിലും മാലിന്യം നിറഞ്ഞുകവിയുന്നു. ഇതിനുത്തരവാദി ആരാണ്? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ, അതോ ജനപ്രതിനിധികളോ?

മാലിന്യം റോഡരുകിലും മറ്റും ഇടുന്നതു നിരോധിച്ചിട്ടുണ്ടെങ്കിലും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ വഴിയരികിലേക്കും പരിസരത്തെ പറന്പുകളിലേക്കും വലിച്ചെറിയുന്നതു നാം ഓരോരുത്തരുമല്ലേ?

ഇവിടെയാണു പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ബൈബിൾ വാക്യത്തിന് പ്രസക്തിയേറുന്നത്. മാലിന്യം വലിച്ചെറിയുന്നവർ തന്നെയാണ് അതിനെതിരേ പരാതി പറഞ്ഞ് ജനപ്രതിനിധികളെയും തദ്ദേശ സ്വയംഭരണ അധികൃതരെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്.
ആരൊക്കെയാണു മാലിന്യം വലിച്ചെറിയുന്നത് എന്നു നോക്കി റോഡിലോ പറന്പിലോ കാവൽ നിൽക്കാനാവുമോ? അതുകൊണ്ടു മാലിന്യം വലിച്ചെറിയുന്നവർ സ്വയം ചിന്തിച്ച് അതു സ്വന്തം വീട്ടുവളപ്പിലോ മറ്റോ മറ്റുള്ളവർക്ക് ഉപദ്രവം വരാത്ത രീതിയിൽ സംസ്കരിക്കണം. അതിനായി ഇപ്പോൾ ഒട്ടേറെ നൂതനമാർഗങ്ങൾ ഉണ്ടല്ലോ.

ഓരോരുത്തരുടെയും മാലിന്യംകൊണ്ട് അവനവനുതന്നെ ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കെ അവ മറ്റുള്ളവർക്ക് ഉപദ്രവമാകുന്നതരത്തിൽ വലിച്ചെറിയുകയും പിന്നീട് അധികാരികളെ കുറ്റം പറയുകയും ചെയ്യുന്നതെന്തിനാണ്?

ജോസ് ചാലക്കൽ, മലന്പുഴ