Letters
കർഷകവിരുദ്ധ നിലപാടുകൾ
Monday, November 27, 2017 1:17 PM IST
സ്വാഭാവിക റബറിന്‍റെ വിലയിടിവ് മൂലം റബർ കർഷകരെ വലയ്ക്കാൻ തുടങ്ങിയത് കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിന്‍റെ കാലത്താണ് . അന്നു ധനമന്ത്രിയായിരുന്ന പി. ചിദംബരം റബറിന്‍റെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുവാനുള്ള തീരുമാനം നടപ്പിലാക്കാതെ കർഷകവിരുദ്ധനിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ ബി ജെപി സർക്കാരും ഇക്കാര്യത്തിൽ കർഷകവിരുദ്ധ നിലപാടിൽ തന്നെയാണ്.

ഏതാനും ദിവസം മുൻപ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം റബറിന്‍റെ ഇറക്കുമതിച്ചുങ്കമോ സംരക്ഷണച്ചുങ്കമോ വർധിപ്പിക്കാൻ സാധ്യമല്ലെന്നു വെട്ടിത്തുറന്നു പറയുകയുണ്ടായി. ഈ രണ്ടു നികുതികളും വർധിപ്പിക്കാൻ നിലവിലുള്ള വ്യാപാരക്കരാറിൽ വ്യവസ്ഥയുള്ള സ്ഥിതിക്ക് എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നുകൂടി അദ്ദേഹം പറയേണ്ടിയിരുന്നു. ഇറക്കുമതിച്ചുങ്കവും സംരക്ഷണച്ചുങ്കവും അടിയന്തരമായി വർധിപ്പിക്കുന്നതിനു പുറമെ കൃഷിചെയ്തു വളർത്തുന്ന മരത്തിൽ നിന്നും ശേഖരിക്കുന്ന ഉത്പന്നത്തെ വ്യവസായോത്പന്നമായി വ്യാപാരക്കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന തെറ്റായ തരംതിരിവ് തിരുത്താൻ കൂടി കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണം.

ജിമ്മി സി. മറ്റം, കുര്യനാട്