Letters
മനസിലെ ഇടം കുറയുന്നു
Wednesday, November 29, 2017 12:51 PM IST
ലോകത്തെ മനോഹരമാക്കുന്നതു സമസ്തതലങ്ങളിലുമുള്ള വൈവിധ്യങ്ങളാണ്. പല വർണങ്ങളിലും ആകൃതികളിലുമുള്ള മെഴുകുതിരികൾ കത്തിയെരിയുന്പോഴുള്ള കാഴ്ചയുടെ മനോഹാരിത കണ്ണഞ്ചിപ്പിക്കുന്പോഴും സകല തിരികളും പുറപ്പെടുവിക്കുന്ന പ്രകാശത്തിന്‍റെ നിറവും ചാരുതയും ലക്ഷ്യവുമൊക്കെ ഒന്നുതന്നെയല്ലെ? നമ്മുടെ രാജ്യം നാനാത്വത്തിലെ ഏകത്വവും സാഹോദര്യവും പുരോഗതിയുമൊക്കെ പ്രസംഗിക്കുന്പോഴും ജാതി മത വർഗ വർണ ചിന്തകളുടെ ചുവടുപിടിച്ച് സഹിഷ്ണുത നഷ്ടപ്പെടുത്തുന്നു. രാജ്യം വളരുന്പോഴും നമ്മുടെയൊക്കെ മനസിലെ ഇടം കുറയുന്നു; സങ്കുചിത ചിന്താഗതിയാൽ മറ്റുള്ളവരെ മാനിക്കാൻ മറക്കുന്നു.

മാധ്യമങ്ങളെ ചൊൽപ്പടിക്കു നിർത്താനും മാധ്യമപ്രവർത്തകർക്കു മൂക്കുകയറിടാനുമുള്ള തത്രപ്പാടിൽ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു. അപരനെയും അവന്‍റെ അഭിപ്രായങ്ങളെയും മാനിക്കാനും ശ്രദ്ധയോടെ ഓരോന്നിലെയും നാനാർഥങ്ങളിലെ നല്ല വിചാരങ്ങൾ സ്വരൂപിക്കാനുമാകണം. അഭിപ്രായങ്ങൾ പറയുന്നവരെ നിഗ്രഹിക്കുന്നതിലാണോ വിശ്വാസസംഹിതയുടെ അന്തസത്ത നിലകൊള്ളുന്നത്? മൃഗസംരക്ഷണ വാദവുമായി മനുഷ്യർക്കെതിരേ ആയുധമെടുക്കുന്നതു വിവേകശൂന്യമല്ലേ? ഐക്യം പ്രസംഗിക്കുന്തോറും എണ്ണമറ്റ കാരണങ്ങളാൽ നമ്മുടെ അനൈക്യം ശക്തിപ്രാപിക്കുകയല്ലെ?

അന്തഃഛിദ്രമെന്നു പറയുന്ന തരത്തിൽ നമ്മുടെ അസഹിഷ്ണുത വളരുന്നു. രാജ്യതാത്പര്യങ്ങൾ വിജയം വരിക്കണമെങ്കിൽ പൊതുനന്മയും പൊതുതാത്പര്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന സാധാരണ ജനങ്ങളുണ്ടാകണം. "ഞാൻ മാത്രമുള്ള ലോകം’ വിസ്തൃതമാക്കാനുള്ള അസഹിഷ്ണുക്കളുടെ നീക്കങ്ങൾ ഉപേക്ഷിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കേൾക്കാനാകണം; പഠിക്കാനാകണം. അഹിംസയിൽ അടിസ്ഥാനമിടാത്തിടത്തോളം കാലം രാജ്യത്തിന്‍റെ സ്ഥിതി ആശങ്കാജനകംതന്നെ!

ടോം ജോസ് തഴുവംകുന്ന്