Letters
രാജ്യം കിരാതയുഗത്തിലേക്കോ?
Thursday, December 7, 2017 12:50 PM IST
ഫെഡറൽ സംവിധാനമുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായ മധ്യപ്രദേശ് ബാലികമാരെ മാനഭംഗപ്പെട്ടത്തുന്നവരെ വധശിക്ഷയ്ക്കു വിധേയരാക്കണ മെന്ന നിയമം നിയമസഭയിൽ പാസാക്കിയതായി വാർത്തകൾ കണ്ടു. അന്തംവിട്ടു പോകുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകമെങ്ങും വധശിക്ഷ ഒഴിവാക്കി വരുന്പോൾ ഇന്ത്യയിലെ ഒരു സംസ്ഥാനം ഇത്തരമൊരു നിയമമുണ്ടാക്കുന്നത് അതിശയം, അവിശ്വസനീയം. !

ഭൂരിപക്ഷ ബലത്തിൽ ഇത്തരമൊരു സ്വനിയമം ഫെഡറൽ സംവിധാനമുള്ള രാജ്യ പാർലമെന്‍റങ്കിലും പരിഗണിക്കേണ്ടേ? മനുഷ്യ ജീവനെ നിഹനിക്കാനുള്ള തീരുമാനം ഭൂരിപക്ഷാഭിപ്രായത്തിൽ മാത്രം എടുക്കാവുന്നതാണോ?

വധശിക്ഷ വ്യവസ്ഥ ശുദ്ധ മണ്ടത്തരം തന്നെയല്ലേ? ഇന്ത്യൻ പാർലമെന്‍റും പ്രസിഡന്‍റും പൗരന്മാരും മൗനവും നിസംഗതയും വെടിഞ്ഞ് ഈ നിയമ നിർമാണത്തിൽ സുബോധമുള്ള തീരുമാനമുണ്ടാക്കാൻ ഉടൻ ശ്രമിക്കണം. ഇതൊരു വലിയ പണ്ടോരയുടെ പെട്ടി തന്നെയാണ്.

ഫിലിപ്പ് പഴേന്പള്ളി, പെരുവ