Letters
അവയവമാറ്റ ശസ്ത്രക്രിയ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്
Sunday, December 10, 2017 12:58 PM IST
അവയവമാറ്റ ശസ്ത്രക്രിയയുടെ ചെലവ് ഏകീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ആശ്വാസകരമാണ്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി പാവപ്പെട്ടവർ പോലും ഇന്ന് ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. അതിനാൽ ശസ്ത്രക്രിയാ ചിലവ് കുറയേണ്ടതും ഏകീകരിക്കുന്നുതുമൊക്കെ ഗുണം ചെയ്യുന്നത് പാവപ്പെട്ടവർക്കും ഇടത്തട്ടുകാർക്കുമായിരിക്കും.

ജീവിച്ചിരിക്കുന്നവരിൽനിന്ന് അവയവം സ്വീകരിക്കാൻ പുതിയ മാർഗനിർദേശം കൊണ്ടുവരണമെന്ന കേരള ഹൈക്കോടതി വിധി ഉണ്ടായതും ആ ദിവസമാണ്. മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് അവയവം എടുക്കുന്നതിനുള്ള മാർഗനിർദേശം ഉള്ളതുപോലെ ജീവിച്ചിരിക്കുന്നവരിൽ നിന്ന് അവയവമാറ്റം നടത്തുന്നതിന് നടപടിക്രമങ്ങൾ രൂപീകരിക്കാൻ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദേശം സർക്കാരിന്‍റെ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകും. കച്ചവടതാല്പര്യം അവയവദാന രംഗത്ത് ഒഴിവാക്കുന്നതിനും വിലപേശൽ സാഹചര്യം ഇല്ലാതാക്കുന്നതിനും പത്രപരസ്യം നിരോധിച്ച സർക്കാർ നടപടിയെ ഹൈക്കോടതി ശരിവച്ചതും ആശാസ്യമാണ്. ഒരു പടികൂടി കടന്ന്, മനുഷ്യത്വത്തിന്‍റെ പേരിൽ അവയവദാനം നടത്തുന്ന ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിനായി ജനങ്ങളിൽനിന്ന് സംഭാവനയും കോർപറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടുകളും ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദേശവും ഏറെ ശ്ലാഘനീയമാണ്.

അവയവമാറ്റ ശസ്ത്രക്രിയാ ചെലവ് ഏകീകരിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഇനിയും അമാന്തിച്ചുകൂടാ.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാകേണ്ടി വരുന്ന രോഗികളിൽ പലർക്കും ശസ്ത്രക്രിയയ്ക്കുശേഷമുള്ള തുടർമരുന്നുകൾ വാങ്ങാൻ നിവൃത്തിയില്ലാത്ത സാഹചര്യവും പരിഗണിക്കണം. സംസ്ഥാനത്ത് നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവം ദാനം ചെയ്യുന്നവരുടെ സംഖ്യ സമീപ നാളുകളിലായി കുറഞ്ഞുവരുന്നു എന്നത് ആശങ്കാജനകമാണ്.

അവയവമാറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളുടെ ഈ രംഗത്തെ പ്രവർത്തനം സുതാര്യമാക്കുവാനായി ശസ്ത്രക്രിയാ വേളയിൽ വീഡിയോ റിക്കാർഡിംഗ് ഏർപ്പെടുത്തിയത് ഉചിതമായ നടപടിയാണ്. അവയവദാന രംഗത്ത് ഇന്നു നിലനിൽക്കുന്ന അനാവശ്യമായ ഭയപ്പാടുകളും അന്ധവിശ്വാസങ്ങളും കച്ചവട താത്പര്യങ്ങളുമൊക്കെ ഒഴിവാക്കപ്പെടണം.
സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് മുൻപോട്ടു വന്നിട്ടുള്ള മനുഷ്യസ്നേഹികൾക്ക് ഡോണർ കാർഡ് നൽകുന്ന കാര്യം ആലോചിക്കണം.

കുര്യൻ തൂന്പുങ്കൽ, ചങ്ങനാശേരി