Letters
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെപ്പറ്റിത്തന്നെ
Tuesday, December 12, 2017 1:24 PM IST
അടുത്തയിടെ ദീപികയിൽ സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട കത്ത് വായിക്കാനിടയായി. 2015 മാർച്ചിൽ റിട്ടയർ ചെയ്ത ഒരു പ്രധാനാധ്യാപികയാണു ഞാൻ. ഉച്ചഭക്ഷണ വിതരണം വലിയ തലവേദനയായി പലരും കോൺഫറൻസുകളിൽ പറയുന്പോൾ അനധ്യാപകനടക്കം ആറു പേരടങ്ങുന്ന എന്‍റെ സ്കൂളിൽ അതൊരു പ്രശ്നമായി ഞങ്ങൾക്കു തോന്നിയിട്ടില്ല.

ഒരു കുട്ടിക്ക് അഞ്ചു രൂപ വച്ചാണ് അന്നു കിട്ടിയിരുന്നത്. 6070 കുട്ടികളുള്ള എൽപി സ്കൂളിൽ ആഴ്ചയിൽ ഒരു മുട്ടയും രണ്ടു പാലും മുടങ്ങാതെ നൽകിയിരുന്നു. അഞ്ചു ദിവസവും കറികൾ മാറിമാറി (സാന്പാർ, പരിപ്പുകറി, കൂട്ടുകറി, അവിയൽ, പുളിശേരി ഒപ്പം തോരനും) കൊടുത്തിരുന്നു. മാസത്തിൽ ഒരു ദിവസം ചിക്കൻകറിയും കൊടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണ വിതരണത്തിനായി ഒരു രൂപ പോലും ഞങ്ങളുടെ കൈയിൽനിന്ന് എടുക്കേണ്ടിവന്നിട്ടില്ല. മലയാളികൾക്ക് (പ്രത്യേകിച്ച് അധ്യാപകർക്ക്) ഏതു കാര്യത്തിലും ആശങ്കകളാണ്. ചിലരുടെ ആശങ്കകൾ കേട്ടാൽ ഉച്ചഭക്ഷണത്തിനു സദ്യകൊടുക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാണെന്നു തോന്നും. പ്രധാനാധ്യാപകർ കടകൾ കയറിയിറങ്ങുന്ന പ്രയാസങ്ങൾ, ബില്ലുകൾ വാങ്ങി സൂക്ഷിക്കേണ്ട ബുദ്ധിമുട്ടുകൾ എല്ലാം വായിക്കാനിടയായി.

ഇവിടെയും എന്തിനാണു വേവലാതി? പ്രാദേശികമായി കിട്ടുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളുമല്ലേ നാം ഉപയോഗിക്കുന്നത്. ടൗണുകളിലെ സ്കൂളുകളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിലെ പ്രയാസങ്ങളെല്ലാം മേലധികാരികൾക്കും അറിയാവുന്നതാകയാൽ ഇതൊരു വലിയ സംഭവമായി പൊതുജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ഈ പരിപാടി വിജയകരമായി നടത്തിയ എനിക്കു പറയാനുള്ളത്. ഉച്ചഭക്ഷണത്തിനാവശ്യമായ പണം കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് പരിഭവങ്ങളും പരാതികളും കൂടാതെ അന്നദാനം ഒരു പുണ്യമായി കരുതി സേവനം ചെയ്യുക.

പി.കെ. സിസിലി, റിട്ട. പ്രധാനാധ്യാപിക, ഗവ. എൽപി സ്കൂൾ, പടേന.