Letters
പെൻഷൻപ്രായം വർധിപ്പിക്കുന്നതു കൂടുതൽ പ്രതിസന്ധിയുണ്ടാക്കും
Tuesday, April 10, 2018 11:04 PM IST
പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം കെഎസ്ആർടിസിയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടും. 390090 പേരാണ് കെഎസ്ആർടിസിയിൽ ഇപ്പോൾ പെൻഷൻ വാങ്ങുന്നത്. പ്രതിമാസ പെൻഷനുവേണ്ടി 60 കോടി രൂപ വേണം. വിരമിക്കുന്പോൾ കൊടുക്കേണ്ട ആനുകൂല്യത്തിനായി ശരാശരി അഞ്ചു കോടി രൂപ വേണ്ടിവരും. വരുമാനത്തിന്‍റെ പത്തുശതമാനം എല്ലാ മാസവും വിരമിക്കൽ ആനുകൂല്യം നൽകുന്നതിനായി മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിലേക്ക് ഓരോ മാസവും ശരാശരി 16 കോടി രൂപയെങ്കിലും മാറ്റിവയ്ക്കാനാകും. ഇതിൽ അഞ്ചു കോടി മാത്രമേ വിരമിക്കുന്നവർക്ക് ആനുകൂല്യം കൊടുക്കാൻ വേണ്ടിവരുന്നുള്ളൂ. ബാക്കി തുക കോടതിയുടെ അനുമതിയോടെ പെൻഷൻ കൊടുക്കാൻവേണ്ടി വിനിയോഗിക്കാറുമുണ്ട്.

പെൻഷൻ ആനുകൂല്യമായി ഓരോ മാസവും കൊടുക്കേണ്ടിവരുന്ന അഞ്ചു കോടി രൂപ പ്രായം കൂട്ടുന്ന കാലയളവിൽ ഒഴിവായികിട്ടും എന്നതൊഴിച്ചാൽ അതു കഴിഞ്ഞുണ്ടാകുന്ന അധികബാധ്യത കെഎസ്ആർടിസിക്കു താങ്ങാവുന്നതിനപ്പുറമായിരിക്കും. നീട്ടിക്കൊടുക്കുന്ന കാലത്തെ ഇൻക്രിമെന്‍റ്, ഡിഎ, മറ്റാനുകൂല്യങ്ങൾ എന്നിവയടക്കം പെൻഷൻ തുകയിൽ അഭൂതപൂർവമായ വർധനവായിരിക്കും പിന്നീടുണ്ടാവുക. കാലാവധി നീട്ടിക്കിട്ടുന്ന ഉദ്യോഗസ്ഥർ വാങ്ങുന്ന ശന്പളത്തിന്‍റെ മൂന്നിലൊന്നോ അതിൽ താഴെയോ മാത്രം ശന്പളം കൊടുത്താൽ പുതിയ ജീവനക്കാരെ നിയമിക്കാമെന്ന വസ്തുതയും മറുന്നുകൂടാ.

പ്രായം വർധിപ്പിക്കുന്നത് സർവീസ് ഓപ്പറേഷനെയും ദോഷകരമായി ബാധിക്കും. കെഎസ്ആർടിസിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും കായികാധ്വാനമുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്കു പെൻഷൻ പ്രായം കൂട്ടുന്നതു ക്ലേശകരമാണ്. ഇപ്പോൾ തന്നെ 50 വയസ് കഴിഞ്ഞ ഡ്രൈവർമാർ ഷെഡ്യൂൾ ഓപ്ഷനിൽ ദീർഘദൂര സർവീസ് ഒഴിവാക്കി ഓർഡിനറി സർവീസുകളാണ് തെരഞ്ഞെടുക്കുന്നത്. ജീവിതശൈലീരോഗങ്ങളുടെ തുടക്കവും 50 വയസിനു മുകളിലാണ് കണ്ടുവരുന്നത്. പെൻഷൻ പ്രായം നീട്ടുന്നതു കോർപറേഷന്‍റെ കാര്യക്ഷമതയെ മൊത്തത്തിൽ ബാധിക്കും. മിനിസ്റ്റീരിയൽ സ്റ്റാഫ്, പ്രൊമോഷനിലൂടെ കടന്നുവരുന്ന ഉന്നത ഉദ്യോഗസ്ഥർ ഇതിലൊന്നും പുതുതലമുറയിൽപെട്ടവരെ ഈ കാലയളവിൽ ലഭിക്കില്ലായെന്നത് കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കും.

ഉന്നത ഉദ്യോഗസ്ഥരായി പ്രൊമോഷനിലൂടെ കടുന്നുവന്നവർ 30 വർഷം മുൻപ് സർവീസിൽ പ്രവേശിച്ചവരാണ്. അതുകൊണ്ടുതന്നെ ആധുനികകാലത്തെ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമില്ലാത്ത ടെക്നിക്കലും മിനിസ്റ്റീരിയലുമായ ഈ ജീവനക്കാരുടെ സേവനം കുറെക്കൂടി നീട്ടാമെന്നല്ലാതെ യാതൊരു പ്രയോജനവും സ്ഥാപനത്തിനു ലഭിക്കില്ല. കാര്യക്ഷമത കൂട്ടാനുള്ള ഒരു ശ്രമവും ഈ കാലയളവിൽ നടക്കുകയുമില്ല. പെൻഷൻ പ്രായം തത്കാലം 58 വയസുവരെ ആക്കാനും രണ്ടുവർഷം കഴിഞ്ഞ് 60 ലേക്ക് ഉയർത്താനുമാണു നീക്കം. നാലുവർഷത്തിനുശേഷം ഇത് ഒരിക്കലും തിരിച്ചുവരാൻ പറ്റാത്ത അവസ്ഥയിൽ കെഎസ്ആർടിസിയെ കൊണ്ടെത്തിക്കും. റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ നിയമനം ഇല്ലാതാക്കിയും ജീവനക്കാരുടെ അർഹതപ്പെട്ട പ്രൊമോഷൻ തടഞ്ഞും കെഎസ്ആർടിസിക്ക് അധിക സാന്പത്തികഭാരം സൃഷ്ടിച്ചും സർവീസ് നടത്തിപ്പ് താറുമാറാക്കിയും പ്രത്യാഘാതങ്ങൾ ഏറെ ക്ഷണിച്ചുവരുത്തുന്ന പെൻഷൻ പ്രായ വർധന സ്ഥാപനത്തിന്‍റെ പ്രതിസന്ധി രൂക്ഷമാക്കും. കെഎസ്ആർടിസി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ നീക്കം അംഗീകരിക്കാൻ കഴിയില്ല.

സണ്ണി തോമസ്, വർക്കിംഗ് പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ