Letters
ആദർശപ്രസംഗകരുടെ മുഖംമൂടി
Wednesday, April 11, 2018 11:27 PM IST
ഭൂമാഫിയയുമായി രാഷ്‌ട്രീയപ്പാർട്ടിക്കാർക്കുള്ള പങ്ക് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെ ഒരു സ്വകാര്യ ചാനൽ നടത്തിയ ഓപ്പറേഷനിൽ ഭരണകക്ഷിയിലെ ആദർശം പറയുന്ന ഒരു പാർട്ടിയുടെ ജില്ലാനേതാക്കൾക്കും റവന്യൂ ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് വെളിച്ചത്തുവന്നു. ഇതോടെ ആ പാർട്ടി ഇതുവരെ പൊതുജന മധ്യത്തിൽ കാഴ്ചവച്ച പ്രകടനങ്ങൾ പൊള്ളത്തരങ്ങളായിരുന്നെന്നു വെളിവാക്കപ്പെട്ടു.

ഈയടുത്ത കാലത്ത് പുനലൂരിൽ ഒരു പ്രവാസിമലയാളി തുടങ്ങാനിരുന്ന ഒരു ചെറുകിട തൊഴിൽ സംരംഭത്തിനെതിരേ കൊടികുത്തി പ്രതിക്ഷേധിച്ചവരാണ് ഈ പാർട്ടിക്കാർ. കൊടികുത്തിയതുകാരണം സംരംഭം തുടങ്ങാനാവാതെ ആ പാവം പ്രവാസി ജീവനൊടുക്കി. വയനാട്ടിലെ ഭൂമി തട്ടിയെടുക്കൽ സംഭവവുമായി കൂട്ടിവായിക്കുന്പോൾ അന്ന് പുനലൂരിൽ ആ പാർട്ടിക്ക് കൈക്കൂലി കൊടുക്കാത്തതുകൊണ്ടായിരിക്കാം അന്നവർ അവിടെ കൊടികുത്തിയത് എന്ന് ആരും സംശയിച്ചുപോകും. കുറച്ചുനാളുകൾക്ക് മുൻപ് മൂന്നാറിൽ ഈ പാർട്ടി ഭരിക്കുന്ന വകുപ്പ് നടത്തിയ കുരിശു പൊളിക്കലും മറ്റു പ്രഹസനങ്ങളും കേവലം നാണംകെട്ട നാടകങ്ങൾ ആയിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആദർശവാദികളായ പാർട്ടിക്കാരുടെ മുഖംമൂടിക്കുള്ളിലെ യഥാർഥ മുഖം പൊതുജനങ്ങൾക്ക് ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞല്ലോ.

എ. കെ. അനിൽകുമാർ, നെയ്യാറ്റിൻകര