Letters
പാവപ്പെട്ട കർഷകർ എന്തുചെയ്യും?
Tuesday, April 17, 2018 12:45 AM IST
ഞാൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ പൂക്കയം എന്ന സ്ഥലത്തു താമസിക്കുന്ന നാമമാത്ര കർഷകനാണ്. 60 വയസ് വരെ പണിയെടുത്ത് രോഗാവസ്ഥയായപ്പോൾ സ്വന്തമായുള്ള ഒരേക്കർ ഭൂമിയിൽ കൃഷിചെയ്ത് ഒതുങ്ങി ജീവിക്കാൻ തീരുമാനിച്ച സമയത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വന്നു. ആരു ജയിച്ചാലും കൃഷിക്കാരന്, കോരന് കുന്പിളിൽ കഞ്ഞി എന്ന അവസ്ഥയായതിനാൽ വോട്ടുചെയ്യാൻ കഴിയില്ലെന്നു വിചാരിച്ചിരിക്കുന്പോഴാണ് എനിക്കൊരു ഫോൺകോൾ വന്നു, ”ഞാൻ പിണറായി വിജയൻ, ഇടതുപക്ഷത്തിനു വോട്ടുചെയ്യൂ, എല്ലാം ശരിയാക്കാം.’’ആ കോൾ മാനിച്ച് വോട്ടുചെയ്തു.

ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ പള്ളിയിലും ആശുപത്രിയിലും പോകാൻ ഒരു ആൾട്ടോ കാർ ലോണെടുത്ത് വാങ്ങി. അതുകൊണ്ട് റേഷൻകാർഡ് വെള്ളയായി. അങ്ങനെ റേഷന്‍റെ കാര്യം ശരിയായി. കൃഷിവകുപ്പിൽനിന്ന് കറന്‍റ് ചാർജ് അടച്ച് കൃഷി നനച്ചുകൊണ്ടിരുന്നു.

അപ്പോൾ വൈദ്യുതി ഓഫീസിൽനിന്ന് നോട്ടീസ് കിട്ടി. കൃഷിവകുപ്പിൽനിന്ന് കുടിശിക വരുത്തിയതിനാൽ 3000 രൂപ ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി 15 ദിവസത്തിനുള്ളിൽ കട്ട് ചെയ്യുമെന്ന്. അങ്ങനെ എന്‍റെ ഉപജീവനമാർഗവും ശരിയായി. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി വളരെ ഒത്തൊരുമയോടെയും സന്തോഷത്തോടെയും ശന്പളം വർധിപ്പിക്കുന്ന ബിൽ പാസാക്കുന്നതോടുകൂടി അവരുടെ കാര്യം ശരിയായി. ഞങ്ങൾ പാവപ്പെട്ട കർഷകർ എന്തുചെയ്യും?

കെ.എം.ചാക്കോ, കൊച്ചാംകുന്നേൽ, മാലക്കല്ല്