Letters
നിയമങ്ങൾ ആർക്കുവേണ്ടി?
Wednesday, April 18, 2018 11:36 PM IST
മദ്യം, മയക്കുമരുന്നുകൾ, അനുബന്ധ വസ്തുക്കളായ പാൻപരാഗ്, സിഗരറ്റ്, ബീഡി, പുകയില ഉത്പന്നങ്ങൾ എന്നിവ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി മനുഷ്യനെ ഇതിനെതിരേ ബോധവത്കരിച്ചു ഉപയോഗത്തിൽനിന്നും പിന്മാറ്റാനും സ്കൂൾ കോളജ് കുട്ടികളെ ഇതിന്‍റെ മാരക ശല്യത്തിൽനിന്നു മോചിപ്പിക്കാനുമായി എന്തെല്ലാം ശ്രമങ്ങളും ബോധവത്കരണ പരിപാടികളുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇവയുടെ ഉപയോഗം വർധിച്ചുവരികയാണെന്നതാണ് സത്യം.

സ്കൂളിലും കോളജിലുമൊക്കെ ഇവ നിരോധിച്ചിട്ടുമുണ്ടുതാനും. മദ്യം വില്പന വരുമാനം റിക്കാർഡ് മറികടക്കുന്നു. മയക്കുമരുന്നു കള്ളക്കടത്ത് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നു ദിവസവും പിടികൂടുന്നു. ഇവയുടെ അളവ് കേൾക്കുമ്പോൾ സാധാരണക്കാരൻ പേടിക്കുകയല്ലാതെ എന്തുചെയ്യും? യഥാർഥത്തിൽ കടത്തുന്നതു മുഴുവൻ പിടിക്കപെടുന്നുണ്ടോ?
സ്കൂളിലും കോളജിലും മയക്കുമരുന്നുകൾ നിരോധിതമാണെങ്കിലും അതൊക്കെ ആവശ്യക്കാർക്കു വേണ്ടി വിനിമയം ചെയ്യുന്നതായി ശ്രദ്ധിക്കുന്നവർക്കു മനസിലാകും. പിന്നെങ്ങിനെ വരുംതലമുറയെ രക്ഷിക്കും? സിനിമ തിയറ്ററിൽ ചെന്നാൽ എന്തൊരു വീമ്പു പരസ്യങ്ങൾ! ജനത്തെ കബളിപ്പിക്കുകയാണ്? പരസ്യം കാണിച്ചു ജനത്തെ കളിയാക്കാതെ ബീഡിയും സിഗരറ്റും നിരോധിക്കുകയും ആ ഫാക്ടറി ലൈസൻസ് റദ്ദാക്കുകയും ചെയ്താൽ പോരെ?

അധികാരവർഗത്തിന്‍റെ പ്രസംഗവും നടപടികളും കണ്ടുതന്നെ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു നിയമം എഴുതിച്ചേർക്കാൻ തീരുമാനിച്ചാൽ അതു നടപ്പിലാക്കിയിരിക്കണം. ആത്മാർഥത ഇല്ലാതെ എന്തു ചെയ്തിട്ടും വല്ല കാര്യവുമുണ്ടോ? എന്തായാലും മയക്കുമരുന്ന്, പാൻപരാഗ്, സിഗരറ്റ്, ബീഡി തുടങ്ങിയവയെ വിദ്യാഭാസ സ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് എങ്ങനെയും ഒഴിവാക്കണം.

അഗസ്റ്റിൻ ജോർജ് പുത്തൻപുരയിൽ, രാമപുരം