Letters
യുവജനതയ്ക്ക് അച്ചടക്കം നഷ്ടപ്പെടുന്പോൾ
Saturday, April 21, 2018 2:42 AM IST
ഇന്നത്തെ യുവാക്കളുടെ അച്ചടക്കമില്ലായ്മ യെക്കുറിച്ച് ഓർത്ത് ദുഃഖിക്കുന്ന ഒരു സർക്കാർ ഹയർ സെക്കൻഡറി പ്രിൻസിപ്പലാണു ഞാൻ. രാഷ്‌ട്രീയക്കാരുടെ പിന്തുണയും അവകാശ കമ്മീഷനുകളുടെ പരിരക്ഷയും അനുഭവിച്ചു സ്വതന്ത്രരായി വിഹരിക്കുന്ന ഇവർ മാന്യതയുടെ സകല അതിർവരന്പുകളും ലംഘിക്കുകയാണ്. അറപ്പുളവാക്കുന്ന രീതിയിൽ താടിയും മുടിയും വളർത്തി സ്മാർട്ട്ഫോണിൽ തോണ്ടി നടക്കുന്ന ഇവർക്ക് മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്തപോലും ഇല്ല.

ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ച ദിവസം ഇവരിൽ ചിലർ കാന്പസുകളിൽ കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങൾ ജനങ്ങൾ അറിയണം. നിറമുള്ള പൊടി ശരീരമാസകലം പരസ്പരം വിതറി യൂണിഫോമും പുസ്തകവും വലിച്ചുകീറി, യൂണിഫോമിൽ കുത്തിവരച്ച് ആഘോഷിച്ചു പലരും. പല സ്കൂൾ കാന്പസുകളിലും പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു.

കുറേ ദിവസങ്ങൾ മുൻപ് പിതാവിന്‍റെ പ്രായമുള്ള ബസ് ഡ്രൈവറുടെ മുഖത്ത് ഒരു കൊച്ചുപയ്യൻ ക്രൂരമായി അടിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ കണ്ടു. ഗുരുനാഥരെ ചീത്തവിളിക്കുന്നതിനും കൈയേറ്റം ചെയ്യുന്നതിനും മരിക്കുന്നതിനു മുൻപുതന്നെ അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമൊന്നും ഇക്കൂട്ടർക്കു യാതൊരു മടിയുമില്ല. ആഘോഷങ്ങൾ മാന്യമായ രീതിയിൽ നടത്താൻ നമ്മുടെ ചെറുപ്പക്കാർ മറക്കുന്നു.

അടുത്തകാലത്ത് ഗാനമേള നടക്കുന്ന ഒരു സ്ഥലത്തുപോയി തിരിച്ചുപോരേണ്ടിവന്നു. സ്റ്റേജിൽ ഗാനമേള നടക്കുന്ന സമയത്ത് ഗ്രൗണ്ടിൽ ‍‍യുവാക്കൾ സംഘം തിരിഞ്ഞു ഡാൻസും കൂവലുമാണ്. ഇന്ന് ഒരു തിയറ്ററിൽ കുടുംബസമേതം പോയി സിനിമ കാണാൻ സാധിക്കില്ല. തിയറ്ററിൽ ഇരിക്കുന്ന സ്ത്രീകളും പെൺകുട്ടികളും കേൾക്കാൻവേണ്ടി അറപ്പുളവാക്കുന്ന കമന്‍റുകൾ പറയുന്നതിൽ സുഖം കണ്ടെത്തുന്നവരുടെ ശല്യമാണ് അതിനു കാരണം.

ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ സന്പത്ത് അവിടത്തെ യുവജനതയാണെന്നു പറയാറുണ്ട്. അധഃപതനത്തിന്‍റെ പടുകുഴിയിൽ വീണുകിടക്കുന്ന യുവജനതയെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ