Letters
ഇതാണോ കേരളത്തിലെ ജനമൈത്രി പോലീസ്?
Saturday, April 21, 2018 11:13 PM IST
കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ജനമൈത്രിയാണെന്ന് വലിയ അക്ഷരത്തിൽ ബോർഡുകൾ വച്ചിട്ടുണ്ട്. ഇനിയെങ്കിലും അതെടുത്തു മാറ്റുക. പഴയ ബ്രിട്ടീഷ് ഭരണകാലത്തെ കോളോണിയൽ പ്രേതങ്ങളാണ് ഇവിടത്തെ പോലീസിനെ ഇപ്പോഴും ഭരിക്കുന്നത് .

ജനങ്ങളുടെ നികുതിപ്പണം പറ്റുന്നവർ അവരെ ചവിട്ടിക്കൊല്ലുന്നതു വളരെ ക്രൂരമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനപ്രമാണം. കോടതി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനു മുന്പ് ആരും കുറ്റവാളിയാകുന്നില്ല. ഒരു ഇന്ത്യൻ പൗരന് ശിക്ഷ നല്കാനുള്ള അധികാരം കോടതികൾക്കാണ്, നിയമപാലകർക്കല്ല.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നല്കി ആഘോഷിക്കാൻ അവസരം നല്കുകയും അതിനുശേഷം എല്ലാ ആനുകൂല്യങ്ങളോടും ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്യുന്ന പതിവ് കലാപരിപാടികൾ ഇനിയെങ്കിലും അവസാനിപ്പിക്കുക. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച കേസിന്‍റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റവാളികളെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ജനങ്ങളാണ് അധികാരികൾ പോലീസിനല്ല എന്നു കാക്കിയിട്ടവർ ഓർക്കുന്നത് നല്ലതാണ്.

സജീവ് തോമസ് കുന്നുംപുറത്ത്, മണിമല