Letters
ആഘോഷങ്ങൾ‌ അതിരുവിടുമ്പോൾ‌
Sunday, April 22, 2018 11:34 PM IST
മുമ്പൊക്കെ വർഷാന്ത പരീക്ഷയ്ക്കു ശേഷം സ്കൂൾ അടയ്ക്കുന്പോൾ വിദ്യാർഥികൾ സന്താപങ്ങൾ പങ്കുവച്ച് വീണ്ടും കാണാമെന്ന ആഗ്രഹത്തിൽ വിടപറയുന്നതാണു കണ്ടിരുന്നത്. ഇപ്പോൾ സഹപാഠികളെ ബന്ധിച്ചും അല്ലാതെയും ചായക്കൂട്ടുകളും രാസലായനികളും ദേഹത്തൊഴിക്കുകയും മുട്ടയും മറ്റും തലയിലടിച്ചു പൊടിക്കുകയും ചെയ്യുന്നു.

ഈവർഷം മിക്ക കലാലയങ്ങളിലും പോലീസ് സാന്നിധ്യത്തിലും സഹായത്തിലുമാണ് കുട്ടികളെ ഒരുവിധം വീട്ടിൽ പറഞ്ഞുവിട്ടത്. കുട്ടികളെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട അധ്യാപകർ നിയമങ്ങളുടെയും സാഹചര്യങ്ങളുടെയും സമ്മർദം മൂലം നോക്കുകുത്തികളാകുന്ന ദയനീയ കാഴ്ചയും ഇന്നുണ്ട്.

കുട്ടികളുടെ ഇത്തരം പ്രാകൃതമായ ആഘോഷങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതു കൂടാതെ ഉത്തരവാദപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളിലും ചിത്രം സഹിതം വരുന്നത് വരുംകൊല്ലങ്ങളിൽ കൂടുതൽ പരീക്ഷണങ്ങളിലേക്കു കുട്ടികളെ നയിച്ചേക്കാം. യുവതലമുറയ്ക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന വകതിരിവ് തിരിച്ചുകിട്ടാൻ നല്ല ശ്രമങ്ങൾ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

സി.എം. ജോർജ്, പിടിഎ പ്രസിഡന്‍റ്, ഇമ്മാനുവൽസ് എച്ച്എസ്എസ്, കോതനല്ലൂർ