Letters
പോലീസ് സേനയിൽ ശുദ്ധികലശം അനിവാര്യം
Thursday, April 26, 2018 11:19 PM IST
സംസ്ഥാന പോലീസ് സേന ഇന്ന് അപമാനഭാരം പേറുകയാണല്ലോ. വരാപ്പുഴയിൽ നിരപരാധിയായ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം കേരള ജനതയുടെ മനസിൽ പോലീസ് സേനയെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കി. നിരപരാധിയായ ചെറുപ്പക്കാരന്‍റെ മരണത്തിന് ഉത്തരവാദിയായ മുഴുവൻ ആളുകളെയും, അവർ എത്ര ഉന്നതർ ആയാലും, നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. കുറ്റക്കാരെ സംരക്ഷിക്കാൻ സേനയിലുള്ളവരോ ഭരണകക്ഷിയോ ശ്രമിക്കുന്നില്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം.

ശ്രീജിത്തിന്‍റെ മരണത്തിന്‍റെ പാപക്കറ മായും മുമ്പേ പോലീസ് വീണ്ടും വിവാദത്തിൽപ്പെട്ടു. വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു സംസ്ഥാന ഡി ജിപി യെ കാണാൻ ചെന്ന ലിഗയുടെ കുടുംബത്തിന് അവഗണന നേരിട്ടെന്ന പരാതിയും നിസാരമായി കാണാൻ പറ്റില്ല. സത്യത്തിൽ നമ്മുടെ സേനയ്ക്ക് എന്തുപറ്റി‍? കട്ടവനെ കിട്ടിയില്ല എങ്കിൽ കണ്ടവനെ പിടിക്കാനാണെങ്കിൽ ഇവിടെ ഒരു പോലീസ് സേനയുടെ ആവശ്യമുണ്ടോ ?

യഥാർഥത്തിൽ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ഇടപെടൽ വൈകിയാൽ പോലീസ് സേനയുടെ പ്രവർത്തനം ഇനിയും കൂടുതൽ മോശമാകും. പോലീസിനെക്കുറിച്ചുള്ള പരാതി വ്യാപകമാകുന്നതു തന്നെ ഭരണം മോശം എന്ന പ്രതിച്ഛായ സൃഷ്ടിക്കും. വരാപ്പുഴ ശ്രീജിത്തിന്‍റെ വീട്ടിൽ സേനയിലോ മന്ത്രി തലത്തിലോ ഉള്ള ഒരാൾ പോലും ആശ്വാസവാക്കുമായി എത്തി ഇല്ല എന്നതും അത്ര നിസാരമായി കാണാനാവുമോ? പോലീസിന്‍റെ വീഴ്ചയുടെ പാപക്കറ സർക്കാരിന്‍റെ മേൽ പതിക്കരുത് എന്നു മുഖ്യമന്ത്രി ആഗ്രഹിക്കുന്നു എങ്കിൽ ശ്രീജിത്തിന്‍റെ ഭവനം സന്ദർശിക്കാനും ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുവാനും അദ്ദേഹം തയാറാകണം. അകാലത്തിൽ പോലീസ് തല്ലിക്കെടുത്തിയ പാവപ്പെട്ട കുടുംബത്തിന് അർഹിക്കുന്ന രീതിയിൽ സഹായം എത്തിക്കാനും സർക്കാർ മടികാട്ടരുത്.

പോലീസ് സേനയിൽ നിരന്തരമായി ഉണ്ടാകുന്ന വീഴ്ചയുടെ സാഹചര്യം വിലയിരുത്തി പരിഹാര മാർഗം തേടണം. നിരപരാധികളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഗുണ്ടാസംഘമായി കേരള പോലീസ് മാറാൻ അനുവദിച്ചുകൂടാ. സേനയിൽ ഒരു ശുദ്ധികലശം ആവശ്യമായിരിക്കുന്നു. അതു താഴെ തട്ടിൽ നിന്നുമല്ല മുകളിൽ നിന്നുമാകണം തുടങ്ങേണ്ടത്. അല്ലാത്ത പക്ഷം കേരളത്തെ ചെകുത്താന്‍റെ സ്വന്തം നാടായി നമ്മുടെ പോലീസ് മാറ്റും.

കുര്യൻ തൂന്പുങ്കൽ. ചങ്ങനാശേരി