Letters
പത്താം ക്ലാസിലും ഗ്രേഡിനൊപ്പം മാർക്കും വേണം
Tuesday, May 8, 2018 11:25 PM IST
പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ മാർക്ക് ഒഴിവാക്കി ഓരോ വിഷയത്തിന്‍റെയും ഗ്രേഡുകൾ മാത്രം നൽകുന്ന രീതി അശാസ്ത്രീയമാണ്. ഗ്രേഡുകൾ മാത്രം ചേർക്കുന്നതു മൽസരസ്വഭാവം ഒഴിവാക്കാനാണ് എന്നാണു വാദം. എന്നാൽ, പുതിയൊരു ക്ലാസിലേക്കു പ്രവേശനം നൽകുന്നത് മൽസരസ്വഭാവമുള്ള റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലായതിനാൽ അവിടെ മാർക്കും അത്യാവശ്യമാണ്.

ഡിഗ്രി പ്രവേശനത്തിന് പ്ലസ്ടുവിനു ലഭിച്ച മാർക്കാണു നോക്കുന്നത്. എന്നാൽ, പ്ലസ്ടു പ്രവേശനത്തിന് പത്തിലെ ഗ്രേഡാണ് ഇപ്പോൾ എടുക്കുന്നത്.90 മുതൽ 100 വരെ ശതമാനം മാർക്കുളളയാൾക്ക് എ പ്ലസ് കിട്ടുന്പോൾ 80 മുതൽ 89 വരെ ശതമാനം എ ഗ്രേഡും അങ്ങനെ താഴോട്ട് മറ്റ് ഗ്രേഡുകളും നൽകുന്നു. പത്തു വിഷയത്തിനും 90 മാർക്ക് വീതം നേടിയ കുട്ടി ആകെ 900 മാർക്കുമായി പത്ത് എ പ്ലസിന്‍റെ 90 പോയിന്‍റ് നേടുന്പോൾ, ഒൻപതു വിഷയത്തിനും 100 മാർക്കുവീതവും ഒന്നിന് 88 മാർക്കും ലഭിച്ച കുട്ടിക്ക് ആകെ 988 മാർക്ക് ഉണ്ടെങ്കിലും ഒൻപത് എപ്ലസും ഒരു ’എ’യും ആയതിനാൽ ഗ്രേഡ് പോയിന്‍റ് 89 ആയി താണ് റാങ്കിൽ പിന്നിലാകുന്നു. പ്ലസ് ടുവിന് പ്രവേശനം കിട്ടിയില്ലെന്നും വരാം. 88 മാർക്ക് കൂടുതലുള്ളയാൾ റാങ്കിൽ പിന്നിലാവുന്ന സ്ഥിതിയാണു ഗ്രേഡ് നൽകൽ മൂലം ഉണ്ടാകുന്നത്.

ഏതെങ്കിലുമൊക്കെ വകുപ്പിലുള്ള ഗ്രേസ് മാർക്ക് ലഭിക്കുന്നവർക്ക് എല്ലാ ഗ്രേഡും എ പ്ലസിൽ എത്തുന്പോൾ നന്നായി പഠിക്കുന്ന കുട്ടിക്ക് നല്ല മാർക്ക് ഉണ്ടെങ്കിലും ഒന്നോ രണ്ടോ ഗ്രേഡ് കുറഞ്ഞാൽ പ്രവേശന മൽസരത്തിൽ പിന്നിലാകുന്ന സ്ഥിതിയാണുള്ളത്.

സർട്ടിഫിക്കറ്റിൽ ഗ്രേഡിന്‍റെയൊപ്പം മാർക്ക് കൂടി നൽകുകയും പ്ലസ്ടു പ്രവേശനം മാർക്കിന്‍റെ അടിസ്ഥാനത്തിൽ ആക്കുകയും വേണം. ഗ്രേസ് മാർക്കുകൾ കിട്ടിയ കുട്ടിക്ക് പിന്നീട് അതിനു വെയിറ്റേജ് നൽകാനും പാടില്ല.

ജോഷി ബി. ജോണ്‍ മണപ്പള്ളി , കൊല്ലം