Letters
ശാസ്ത്രം മരിക്കാനോ ജീവിക്കാനോ?
Saturday, May 12, 2018 11:59 PM IST
ജീവനു കെണികളൊരുക്കുന്നതിലാണോ ആധുനിക ശാസ്ത്രത്തിന്‍റെ തിരക്കിട്ട അന്വേഷണം? അനേകം പേരുടെ ജീവനെടുത്ത ബ്ലൂവെയ്ൽ ഓൺലൈൻ ഗെയിമിനുശേഷമിതാ ഓൺലൈൻ ബൈക്ക് റൈഡിംഗ് ചലഞ്ച് എത്തിയിരിക്കുന്നു. ലോകത്തിന്‍റെ ഏതോ കോണിലിരുന്ന് മരണ സംസ്കാരത്തിന്‍റെ ചലഞ്ച് തൊടുത്തുവിടുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിക്കാനും യുവതലമുറയെ ജീവന്‍റെ സംസ്കാരത്തെക്കുറിച്ച് ബോധവത്കരിക്കാനും നമുക്കു കഴിയണം.

ലോകം മുഴുവൻ വിരൽത്തുന്പിലേക്കു ചെറുതായെന്നും ലോകത്തിന്‍റെ ഏതു കോണിലും ഒരു മൊട്ടുസൂചി വീണാൽ ശാസ്ത്രമറിയുമെന്നൊക്കെപ്പറയുന്ന ആധുനിക ലോകത്ത് മരണത്തിലേക്കു ഭാവി തലമുറയെ തള്ളിവിടുന്ന ചലഞ്ചുകളെ നിയന്ത്രിക്കാനാകില്ലേ? റേഷൻ കിട്ടണമെങ്കിൽ പോലും ഐഡന്‍റിറ്റി രേഖകൾ ഹാജരാക്കി ജനം ബുദ്ധിമുട്ടുന്ന ആധുനികതയ്ക്കു നടുവിൽ ഇത്തരം ചലഞ്ചുകൾ നിഗൂഢമായി പ്രവർത്തിക്കുന്നു. ലോകം ഞങ്ങളുടെ കളിസ്ഥലമെന്നു പറയുന്ന മരണത്തിലേക്കുള്ള ചലഞ്ചിനെ ലോകം കണ്ടില്ലെന്നു നടിക്കുകയാണോ?

ആരെയും മരണത്തിലേക്ക് നയിക്കാനാകുന്ന തരത്തിൽ ആർക്കും എന്തും പ്രവർത്തിക്കാമെങ്കിൽ പിന്നെന്തിനാണു നിയമവും നീതിന്യായ സംവിധാനങ്ങളും? നെറ്റ്‌വർക്ക് സംവിധാനങ്ങളിൽക്കൂടി ഏതു വൈറസിനേയും പടർത്തിവിടാമെങ്കിൽ മനുഷ്യരുടെ ജീവൻ തന്നെ അപകടത്തിലാകില്ലേ? ജീവൻ നിലനിർത്താൻ പാടുപെട്ടു സഹായിക്കുന്ന ശാസ്ത്രം ഒരുവശത്ത്. മറുവശത്ത് മരണത്തിലേക്കു നയിക്കാൻ കെണികളൊരുക്കുന്ന ശാസ്ത്രം. ഇവിടെ ശാസ്ത്രം ജയിക്കുമോ, മനുഷ്യർ തോൽക്കുമോ?

ചുട്ടയിലെ ശീലം ചുടലവരെ എന്നു പഴമക്കാർ പറയുമല്ലോ. നമ്മുടെ മക്കളുടെ വിദ്യാഭ്യാസത്തിൽ ബാല്യം മുതലേ ജീവനെക്കുറിച്ചുള്ള ബോധവത്കരണം ഉണ്ടാകണം. പാഠപുസ്തകങ്ങളിലെ പാഠങ്ങൾക്കും സിലബസിനും പുറത്ത് ജീവിക്കാനും ജീവന്‍റെ വിലയെ പ്രഘോഷിക്കാനും പഠനമുറികളിൽ സംവിധാനങ്ങൾ ഉണ്ടാകണം.

ടോം ജോസ് തഴുവംകുന്ന്