Letters
കെഎസ്ആർടിസിയെ കരകയറ്റാൻ
Sunday, May 13, 2018 11:36 PM IST
കെഎസ്ആർടിസി ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽനിന്നു കരകയറേണ്ടതു ജോലിക്കാരുടെയും പെൻഷൻകാരുടെയും കേരള ജനതയുടെയും ആവശ്യമാണ്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണു പുതിയ എംഡി ടോമിൻ തച്ചങ്കരി ഏർപ്പെട്ടിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനകളിൽനിന്നു മനസിലാകുന്നത്.

മാസാവസാനം ശമ്പളവും പെൻഷനും യഥാസമയം ലഭിക്കേണ്ടത് തൊഴിലാളികളുടെ ന്യായമായ ആവശ്യമാണ്. അപ്പോൾ അതിനുളള പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം. അല്ലാതെ പലരുടെയും നിരുത്തരവാദിത്വവും അലസതയും മൂലം സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടത്തിനും വരുമാനമില്ലായ്മയ്ക്കും കേരള ജനത തുടർന്നും പണം നൽകണമെന്ന് ആഗ്രഹിക്കുന്നതു നീതിയല്ല.

പണിയെടുക്കാൻ താല്പര്യമില്ലാത്ത ധാരാളം ജീവനക്കാർ ഈ സ്ഥാപനത്തിൽ ഉണ്ടെന്നുള്ളതിനു കേരള ജനത സാക്ഷിയാണ്. ബസ് കഴുകേണ്ടവരും ശുചിയാക്കേണ്ടവരും അതു ചെയ്യാറില്ല. റിപ്പയർ ഷോപ്പിൽ നടക്കുന്നതെല്ലാം നാട്ടിൽ പാട്ടാണ്. തൊഴിലാളികൾ ആദ്യം ചെയ്യേണ്ടത് ഇത്തിക്കണ്ണികളായ രാഷ്‌ട്രീയ തൊഴിലാളി നേതാക്കളെ പുകച്ചു പുറംതള്ളുകയാണ്.
എങ്ങിനെയാണു സ്വകാര്യ സംരംഭങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നതെന്നു മനസിലാക്കാൻ ശ്രമിക്കണം.

കെഎസ്ആർടിസി ബസുകൾ സമയത്തും മര്യാദയ്ക്കും സർവീസ് നടത്തിയാൽ ജനം കയറും, വരുമാനം വർധിക്കും. തെറ്റായി നടന്നുകൊണ്ടിരുന്ന കാര്യങ്ങൾ തിരുത്തുമ്പോൾ വിറളി പിടിച്ചിട്ടു കാര്യമില്ല.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ