Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഉണ്ടാക്കുമ്പോൾ
Monday, May 21, 2018 11:59 PM IST
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എൻജിനിറിംഗ് സർവീസ്, മുനിസിപ്പൽ കോമണ് സർവീസ് എന്നീ വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് "തദ്ദേശ സ്വയംഭരണ പൊതുസർവീസ്’ എന്നൊരു ഏകീകൃത വകുപ്പാക്കി മാറ്റുന്നതിനുള്ള നീക്കവുമായി ഇടതുസർക്കാർ ദ്രുതഗതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കാര്യമായ കൂടിയാലോചനയോ ഗൃഹപാഠമോ കൂടാതെയുള്ള സർക്കാരിന്റെ അമിതാവേശം ഈ വകുപ്പുകളുടെ സമൂലനാശത്തിന് ഇടയാക്കും.
തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണവുമായി ബന്ധപ്പെട്ടു കേരള എൽഎസ്ജിഐ കമ്മീഷനു രൂപംനൽകിയിരുന്നു. വകുപ്പുകളുടെ ഏകീകരണവുമായി ബന്ധപ്പെട്ട് കമ്മീഷൻ രൂപം നൽകിയ കരട് ചട്ടങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. രാജ്യത്തു നോട്ട് നിരോധനത്തിലെ തിക്തഫലങ്ങൾ ഇനിയും കെട്ടടങ്ങാത്തതുപോലെ, ഈ വകുപ്പ് സംയോജനത്തിന്റെ ദുരന്തഫലങ്ങൾ കാലങ്ങളോളം അനുഭവിക്കേണ്ടിവരുമെന്നു തീർച്ചയാണ്.
വ്യത്യസ്ത ശന്പളസ്കെയിലുകൾ നിലവിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഒന്നിച്ചുചേർക്കുന്നത് നിലയ്ക്കാത്ത കോടതിവ്യവഹാരങ്ങൾക്ക് ഇടയാക്കും. 1994ൽ പഞ്ചായത്ത് വകുപ്പും പഞ്ചായത്ത് കോമണ് സർവീസും ഏകീകരിച്ചതിന്റെ ഭാഗമായുള്ള സീനിയോറിറ്റി തർക്കങ്ങൾ ഇപ്പോഴും ഇന്ത്യൻ പരമോന്നത നീതിപീഠത്തിനു മുന്നിലാണ്. എൽഎസ്ജിഡി എൻജിനിയറിഗ് വിംഗിനെയും മുനിസിപ്പൽ കോമണ് സർവീസിലെ ഓവർസിയർമാരെയും തമ്മിൽ ഏകീകരിച്ചപ്പോഴും സമാനമായി സീനിയോറിറ്റിയും പ്രമോഷനുകളും തടയപ്പെടുന്ന സാഹചര്യമുണ്ടായി.
വകുപ്പു സംയോജനവുമായി മുന്നോട്ടു പോകുന്ന സർക്കാർ ആദ്യം എല്ലാ വകുപ്പുകളെയും സർക്കാർ ജീവനക്കാരായി പരിഗണിക്കുകയാണു വേണ്ടിയിരുന്നത്. എന്നാൽ, സാന്പത്തികബാധ്യത ചൂണ്ടിക്കാട്ടി ഈ ആവശ്യം ധനവകുപ്പ് തള്ളിയിരിക്കുകയാണ്. മുനിസിപ്പൽ കോമണ് സർവീസിലെ ജീവനക്കാരെ സ്റ്റേറ്റ് സർവീസിലും സബോർഡിനേറ്റ് സർവീസിലും ഉൾപ്പെടുത്തേണ്ടതാണ്.
വകുപ്പ് സംയോജനം പ്രാബല്യത്തിലാകുന്നതോടെ അഞ്ച് വകുപ്പുകൾക്കും ട്രഷറിയിൽയിൽനിന്നു ശന്പളം നൽകുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് ജീവനക്കാർക്കു പഞ്ചായത്ത് തനത് ഫണ്ടിൽനിന്നും മുനിസിപ്പൽ കോമണ് സർവീസിലെ ജീവനക്കാർക്കു മുനിസിപ്പാലിറ്റിയുടെ ഫണ്ടിൽ നിന്നുമാണ് ശന്പളാനുകൂല്യവും പെൻഷനും നൽകിവരുന്നത്. മറ്റു വകുപ്പുകൾക്കു ശന്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ ട്രഷറിയിൽനിന്നും ലഭിച്ചുവരുന്നു. ഒരേ ഓഫീസിൽ തന്നെ സർക്കാർ ജീവനക്കാരും സർക്കാർ ജീവനക്കാരല്ലാത്തവരും ട്രഷറിയിൽനിന്നും ശന്പളം വാങ്ങുന്നവരും തനത് ഫണ്ടിൽനിന്നും വാങ്ങുന്നവരും ജോലി ചെയ്യുന്നതുമൂലം ഒരിക്കലും തീരാത്ത സർവീസ് പ്രശ്നങ്ങൾക്ക് ഇടവരുത്തും.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി / മുനിസിപ്പൽ സെക്രട്ടറി / ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ തസ്തികയിലേക്ക് 50 ശതമാനം നേരിട്ടു നിയമനം നിർദേശിച്ചിരിക്കുന്നു. നേരിട്ടു നിയമനം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങൾ നിരവധിയുണ്ടെന്നിരിക്കെ ഇനിയും നേരിട്ടു നിയമനം വേണമെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്ക് 10% പ്രമോഷൻ നീക്കിവയ്ക്കുന്നതോടെ വകുപ്പിൽ നിന്നുള്ള പ്രമോഷൻ 60% വരികയും പ്രമോഷൻ പൂർണമായി ഇല്ലാതാവുകയും ചെയ്യും. വകുപ്പിൽ കനത്ത സ്റ്റാഗ്നേഷന് ഇതു കാരണമാകും. കെഎഎസിലേക്കു മാറ്റിവയ്ക്കേണ്ട സെക്കൻഡ് ഗസറ്റഡ് തസ്തികകളുടെ 10% കരട് നിർദേശത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല.
മുൻ യുഡിഎഫ് സർക്കാർ ഓഫീസ് അറ്റൻഡന്റുമാർക്ക് അനുവദിച്ച പത്ത് ശതമാനം പ്രമോഷൻ പൂർണമായും അട്ടിമറിക്കപ്പെടും. കരട് നിർദേശ പ്രകാരം വിവിധ വകുപ്പുകളിലായി നിർവചിക്കപ്പെട്ട 6597 ക്ലാർക്ക് തസ്തികകളുടെ 10% പ്രകാരം 659 തസ്തികകൾ പ്രമോഷന് ലഭ്യമാകേണ്ടതാണങ്കിലും നിലവിലുള്ള കരട് നിർദേശ പ്രകാരം 241 തസ്തികകളിലേക്കു മാത്രമേ പ്രമോഷൻ ലഭിക്കുകയുള്ളൂ.
ഏറെനാളത്തെ കഠിനപരിശീലനത്തിനും കാത്തിരിപ്പിനുംശേഷം ജോലി പ്രതീക്ഷിക്കുന്ന ഉദ്യോഗാർഥികളെയും കരട് നിർദേശം നിരാശരാക്കും. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നും അൻപത് ശതമാനത്തിനു മുകളിൽ നിയമനം നടക്കുന്നത് പഞ്ചായത്ത് വകുപ്പിലേക്കാണ്. ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കരട് ചട്ടത്തിൽ എൽഡി ക്ലാർക്ക് എന്ന തസ്തികയില്ല. പകരം, എൽഎസ്ജി അസിസ്റ്റന്റ് എന്ന തസ്തികയാണുള്ളത് ഈ തസ്തികയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്.
അതേസമയം, എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത വച്ചു കൊണ്ട് വിജ്ഞാപനം ചെയ്തു റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നതിനാൽ പുതിയ ചട്ടം വരുന്ന അന്നുമുതൽ പഞ്ചായത്ത് അടക്കമുള്ള വകുപ്പിലേക്ക് ഇപ്പോൾ നിലനിൽക്കുന്ന ലിസ്റ്റിൽ നിന്നു നിയമനം നടത്താൻ സാധിക്കില്ല.
വകുപ്പ് ഏകീകരണം കേന്ദ്രസർക്കാരിൽനിന്നു ലഭിച്ചുവരുന്ന ഫണ്ടുകൾ പലതും ഇല്ലാതാക്കാനും കാരണമാകും. കേന്ദ്രസർക്കാർ ഏറ്റവും അധികം പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ് ഗ്രാമവികസനവും നഗരാസൂത്രണവും. കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന പദ്ധതികൾക്കു തയാറാക്കുന്ന മാർഗരേഖകളിലെല്ലാം സംസ്ഥാന നോഡൽ ഏജൻസി ആയി നിശ്ചയിച്ചിരിക്കുന്നത് സംസ്ഥാന ഗ്രാമവികസന വകുപ്പിനെയാണ്. അമൃത് പദ്ധതി, സംയോജിത നഗരവികസന പദ്ധതി എന്നിവയുടെ എംഓയു ഒപ്പുവയ്ക്കേണ്ടത് കേന്ദ്ര സർക്കാരും സംസ്ഥാന നഗര ആസൂത്രണ വകുപ്പും തമ്മിലാണ്. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് മുതലായവയുടെ ധനസഹായം കൊണ്ട് നിർവഹണം നടത്തുന്ന വിവിധ പദ്ധതികളുടെ നോഡൽ ഏജൻസി ആയിട്ടുള്ള വകുപ്പിനെ ഇല്ലായ്മ ചെയ്യുന്നതു നടന്നു വരുന്ന പദ്ധതികളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ.
ഏകീകരണത്തിന്റെ ഭാഗമായി ഓരോ ഓഫീസിലും ആറിലധികം ക്ലാർക്കുമാർ ഉണ്ടാവും. ഓരോ പഞ്ചായത്തിലും പുതിയ ജൂണിയർ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കേണ്ടിവരും. സാന്പത്തിക പ്രതിസന്ധിയെപ്പറ്റി പറയുന്ന സർക്കാരിന് ഇതു വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കും.
വി.പി. സമീർ, ജനറൽ സെക്രട്ടറി, എസ്ഇയു മലപ്പുറം
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.