Letters
ജനങ്ങളാണ് യജമാനന്മാർ
Tuesday, May 22, 2018 11:31 PM IST
എറണാകുളം ജില്ലയിലെ ആന്പല്ലൂർ വില്ലേജ് ഓഫീസിലെ ഫയലുകൾ വയോധികനായ ഒരാൾ പെട്രോളൊഴിച്ച് കത്തിച്ചു എന്ന വാർത്തയാണ് ഈ കത്തിനാധാരം. എന്തോ കാര്യം സാധിച്ചുകിട്ടാൻ വില്ലേജ് ഓഫീസ് കയറിയിറങ്ങി മടുത്ത് സഹികെട്ട ആളാണത്രേ സാഹസത്തിനു മുതിർന്നത്.

സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്നു സർക്കാർ അടുത്തകാലത്തും വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്കുവേണ്ടി എന്തെല്ലാം നടപടികൾ സർക്കാർ സ്വീകരിച്ചാലും അതിനെയെല്ലാം മറികടക്കാനുള്ള വൈഭവം മിക്കവാറും ഉദ്യോഗസ്ഥർക്കുണ്ട് എന്നതു വസ്തുതയാണ്.

അപേക്ഷയുമായി എത്തുന്ന പാവങ്ങളെ നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്തു ദ്രോഹിക്കുന്നതു ചിലരുടെ ക്രൂരവിനോദമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് യജമാനന്മാർ എന്നത് അവർ മറക്കുന്നു. ഇന്നു നാട്ടിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ സർക്കാർ ഉദ്യോഗസ്ഥരാണ്. വെള്ളപ്പൊക്കമോ വരൾച്ചയോ ഒന്നും അവരുടെ ശന്പളത്തെ ബാധിക്കുന്നില്ല. എന്തെല്ലാം ഉണ്ടായിട്ടും തൃപ്തിയാകാത്തവരാണ് ഓഫീസിൽ വരുന്ന ഇതൊന്നുമില്ലാത്തവരോട് മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്നത്. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്നു പറയുന്ന പഴയകാല അനന്തരവനെയാണ് ഇവിടെ ഓർമവരുന്നത്.

വി.എസ്.ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ