Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
വിരുന്നിനു വിളിച്ച് അനാദരവ് കാട്ടുന്നതു മാന്യതയല്ല
Saturday, May 26, 2018 11:32 PM IST
വിവാഹം മുതലായ സന്തോഷാവസരങ്ങളിൽ സ്വന്തക്കാരെയും ബന്ധുമിത്രാദികളെയും അയൽവാസികളെയും വിളിച്ചുവരുത്തി വിരുന്നു നൽകുന്ന രീതി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. മറ്റുള്ളവരെ ആദരിച്ച് സ്നേഹം ഉറപ്പിക്കാനാണല്ലോ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇന്നത്തെ വിരുന്നുസത്കാരം ആദരിക്കലാണോ അപമാനിക്കലാണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
പഴയകാലത്തു കല്യാണസദ്യ ഒരുക്കിയിരുന്നതു ഭവനങ്ങളിലാണ്. പുരയിടത്തിൽനിന്നു കമുകും മുളയും വെട്ടി ഓലയും പരന്പും ഉപയോഗിച്ചു പന്തൽ നിർമിക്കും. കുരുത്തോലയും പൂക്കളും ഉപയോഗിച്ച് പന്തൽ അലങ്കരിക്കും. കൃഷിചെയ്തു കൊയ്തെടുക്കുന്ന നെല്ലുകുത്തിയെടുക്കുന്ന അരികൊണ്ടാണു ചോറുണ്ടാക്കുന്നത്. അതുപോലെ വീട്ടിൽ വളർത്തുന്ന കന്നുകാലി, ആട്, കോഴി എന്നിവയെ കൊന്ന് കറികളും ഉണ്ടാക്കുന്നു. പുരയിടത്തിൽ നട്ടുവളർത്തിയ വാഴയുടെ കുലകളാണു പഴത്തിനായി ഉപയോഗിക്കുന്നത്.
പന്തൽനിർമാണവും ഭക്ഷണം പാകംചെയ്യലും നിർവഹിച്ചിരുന്നതു വീട്ടുകാരും നാട്ടുകാരും ചേർന്നാണ്. ഊണുകഴിക്കുന്നതു പന്തലിൽ വിരിക്കുന്ന തഴപ്പായയിൽ ഇരുന്നാണ്. തൂശനിലയിലാണു ഭക്ഷണം വിളന്പുന്നത്. ആദ്യം വിളന്പുന്നത് ഉപ്പാണ്. എല്ലാ കറികളും വിളന്പിയ ശേഷമാണ് ചോറ് വിളന്പുന്നത്. കറികൾ വിളന്പുന്നതിനും ചില ചിട്ടകളും ക്രമങ്ങളുമുണ്ട്.
തേങ്ങാപ്പാലിൽനിന്നു വെന്തെടുക്കുന്ന വെളിച്ചെണ്ണ വിളന്പുന്നതോടെ ഊണിന് ആരംഭമാകും. തൈരും പഴവും പനങ്കള്ള് വറ്റിച്ചുണ്ടാക്കുന്ന പാനിയും വിളന്പുന്നതോടെ ഊണിന് അവസാനമാകും. വധുവിനൊപ്പം വരുന്നവരാണ് വിരുന്നുകാർ. വിരുന്നുകാർ എല്ലാവരും ഉണ്ടുതീർന്നു എന്ന് ഉറപ്പാക്കിയ ശേഷമേ വീട്ടുകാരും മറ്റു വിളിക്കപ്പെട്ടവരും ഊണ് കഴിക്കുകയുള്ളൂ.
ഇന്നു വിരുന്ന് നൽകുന്ന രീതികൂടി അറിയുക: വിവാഹച്ചടങ്ങുകൾ നടക്കുന്നതു ദേവാലയത്തിൽ. വിരുന്നൊരുക്കുന്നതു പലപ്പോഴും അടുത്തോ അകലെയോ ഉള്ള ഹാളിലോ റിസോർട്ടിലോ. കസേര നിരത്തിയിട്ടാൽ അഞ്ഞൂറു പേർക്കിരിക്കാൻ മാത്രം സൗകര്യമുള്ള ഹാളിലേക്ക് ആയിരമോ അതിൽ കൂടുതലോ ആൾക്കാരെ വിളിച്ചുവരുത്തും. ആദ്യമെത്തുന്നവർ കസേരയിൽ ഇരിക്കും. പിന്നീടെത്തുന്നവർ ഭിത്തിയിൽ ചാരിയോ ഇരിക്കുന്നവരുടെ കസേരയുടെ പിന്നിലോ നിൽക്കാൻ സ്ഥലം കണ്ടെത്തും. നിൽക്കുന്നവരിൽ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമായിരിക്കും.
വരനും വധുവും സ്റ്റേജിൽ എത്തുന്നതോടെ ആധുനിക വേഷഭൂഷാദികളണിഞ്ഞ യുവതി ഈണത്തിലും താളത്തിലും നീട്ടിയും കുറുക്കിയും സംസാരിക്കാൻ തുടങ്ങും.അവതാരകയുടെ സംസാരം തീരുന്നതോടെ വരനെയും വധുവിനെയും പരിചയപ്പെടുത്തലാണ്. രണ്ടുപേരുടെയും കുടുംബവിശേഷങ്ങളും വിദ്യാഭ്യാസയോഗ്യതകളും ജോലിക്കാര്യങ്ങളും പറഞ്ഞുതീരുന്നതോടെ വധുവിന്റെയും വരന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധത്തിൽപ്പെട്ട പ്രശസ്തർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും സ്റ്റേജിലേക്കു വിളിച്ചുവരുത്തി അവരെ സംബന്ധിച്ചുള്ള വിശേഷണങ്ങളും പറഞ്ഞു പരിചയപ്പെടുത്തും.
മധുരം കൊടുക്കലും വെടിക്കെട്ടും കഴിയുന്പോൾ അടുത്ത അറിയിപ്പ് വരും. ഇനി ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഭക്ഷണവിഭവങ്ങൾ പല കൗണ്ടറുകളിൽ ഒരുക്കിയിട്ടുണ്ട്. ശരിയാണ്. പ്രധാന ഭക്ഷണം ഒരിടത്ത്, ചോറ് വേറൊരിടത്ത്, കറികൾ മറ്റൊരിടത്ത്, സലാഡ് ഐറ്റംസ് വേറൊരിടത്ത്, കുടിവെള്ളം മറ്റൊരിടത്ത്. അപ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരിക്കും. പ്രായമായവരും പ്രമേഹരോഗികളും വിശന്നു തളർച്ചയിൽ എത്തിയിട്ടുണ്ടായിരിക്കും.
ഭക്ഷണം കഴിക്കാനുള്ള ആഹ്വാനം വരുന്നതോടെ ഇരിക്കുന്നവരും നിൽക്കുന്നവരും തിക്കിത്തിരക്കി പ്ലേറ്റ് വച്ചിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി ഓടുകയാണ്. എങ്ങനെയും ഒരു പ്ലേറ്റ് കൈയിൽ കിട്ടിയാൽ വാളും പരിചയും പിടിച്ചു യുദ്ധത്തിനു പോകുന്ന പട്ടാളക്കാരെപ്പോലെ ഒരു കൈയിൽ പ്ലേറ്റും മറുകൈയിൽ കുടയും പിടിച്ച് ഏതെങ്കിലും ക്യൂവിൽ കടന്നുകൂടും. നിരങ്ങി നിരങ്ങി കൗണ്ടറിന്റെ മുൻപിലെത്തുന്പോൾ അവിടെനിന്നു ലഭിക്കുന്ന ഭക്ഷണം എന്തായിരുന്നാലും വാങ്ങി ഭക്ഷിച്ച് തൃപ്തരാകും.
കുടിവെള്ളം എത്തിപ്പിടിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് അത് ഒഴിവാക്കും. കൈ കഴുകാനുള്ള വെള്ളം എവിടെയാണെന്ന് അറിയാത്തതുകൊണ്ട് കടലാസുകൊണ്ട് കാര്യം സാധിക്കും.
അടുത്ത ഓട്ടം മധുരം വിളന്പുന്നിടത്തേക്കാണ്. ഐസ്ക്രീം മുതൽ വിവിധതരം മധുരപലഹാരങ്ങളും മിഠായികളും നിരത്തിവച്ചിരിക്കും. ഇതിൽ ഇഷ്ടമുള്ളത് എടുത്തു കഴിക്കാനുള്ളതാണെന്നറിയാത്തവർ ആദ്യം കാണുന്ന ഐസ്ക്രീം കഴിച്ച് യാത്രയാകും. പുറത്തിറങ്ങിക്കഴിയുന്പോൾ വസ്ത്രത്തിന്റെ പല ഭാഗത്തും ഭക്ഷണാവശിഷ്ടം പറ്റിയിരിക്കുന്നതായി കാണാം. ഈ കറ കഴുകിയാലും മാറില്ല എന്നു മാത്രമല്ല, വസ്ത്രം വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരിക്കും.
ഈ രീതിയിലെ വിരുന്നൊരുക്കലും വിളന്പലും വിളിച്ചുവരുത്തി ആദരിക്കുന്നതിനു പകരം അപമാനിക്കുന്നതിനു തുല്യമാണ്. ഇതിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! വിരുന്നൊരുക്കുന്നവർ മനസുവച്ചാൽ ഇതിനു വളരെ എളുപ്പം പരിഹാരം കാണാം. വിവാഹം നടക്കുന്ന ദേവാലയത്തോടു ചേർന്നുള്ള പാരിഷ്ഹാളിൽ വിരുന്നൊരുക്കുക. ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യത്തിനനുസരിച്ച് വിളിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുക. ഇങ്ങനെ ചെയ്താൽ പല ഗുണങ്ങളുണ്ട്. വധൂവരന്മാർക്കും അവരുടെ മാതാപിതാക്കൾക്കും എല്ലാവരോടും കുശലം പറയാനും സ്നേഹബന്ധം ഉറപ്പിക്കാനും സാധിക്കും. ഭക്ഷണം മിച്ചംവരാതെയുമിരിക്കും.
വലിയ വിരുന്നൊരുക്കാൻ കരുതിയിരുന്നതിൽ മിച്ചംവരുന്ന തുക ഏതെങ്കിലും നല്ലകാര്യത്തിനു വിനിയോഗിക്കാം. അങ്ങനെ സ്വർഗത്തിലെ സന്പാദ്യം വർധിപ്പിക്കാം!
എം.എം. ജോസഫ്, പാലാ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.