Letters
ബിജെപിയുടെ തനിനിറം തിരിച്ചറിയണം
Saturday, June 2, 2018 11:54 PM IST
ബിജെപി സംഘപരിവാറിന്‍റെ രാഷ്‌ട്രീയഘടകമാണ്. നാഗ്പുർ ആസ്ഥാനമായ ആർഎസ്എസ് ആണ് ബിജെപിയെ നിയന്ത്രിക്കുന്നത്. ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാംതന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ആർഎസ്എസുമായി ബന്ധപ്പെട്ടവരാണ്. രാഷ്‌ട്രീയപാർട്ടി എന്ന നിലയിൽ ഭരണരംഗത്തു രണ്ട് അടവുനയങ്ങളാണ് ബിജെപി സ്വീകരിച്ചുപോരുന്നത്. ഒരുവശത്തു രാജ്യത്തിന്‍റെ പുരോഗതിയാണു പാർട്ടിയുടെ ലക്ഷ്യമെന്നു ജനങ്ങളെ ധരിപ്പിക്കുക, മറുവശത്തു സംഘപരിവാറിന്‍റെ ഹിന്ദുത്വ അജൻഡ നടപ്പാക്കുക.

സംഘപരിവാറിന്‍റെ മുഖ്യലക്ഷ്യം മതേതര ജനാധിപത്യ ഇന്ത്യയെ ഒരു ഹിന്ദുരാഷ്‌ട്രമായി മാറ്റുക എന്നതാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ 80 ശതമാനം ഹിന്ദുക്കളാണ്. വർഗീയത ഇളക്കിവിട്ട് ഭൂരിപക്ഷ പിന്തുണ നേടുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ, ഭൂരിപക്ഷം ഹിന്ദുക്കളും ഇന്ത്യയിലെ മറ്റു മതസ്ഥരെ സഹോദരന്മാരായി കാണുന്നവരാണ്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക, ഗോവധം നിരോധിക്കുക, മതപരിവർത്തനം നിരോധിക്കുക, ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്കൃതം പാഠ്യവിഷയമാക്കുക, യോഗ നിർബന്ധമാക്കുക, മതന്യൂനപക്ഷങ്ങൾക്കു പ്രത്യേക സംരക്ഷണം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 2530, 370 എന്നിവ ഭേദഗതി ചെയ്യുക തുടങ്ങിയവ അവരുടെ അജൻഡയിലുണ്ട്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതേതര ജനാധിപത്യം ഇന്ത്യയിൽ തുടരണമോ അഥവാ സംഘപരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്‌ട്രം സ്ഥാപിതമാകണോ എന്നു തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ഹിന്ദുമത വിശ്വാസികളാണ്.

ഇപ്പോഴത്തെ ബിജെപി ഭരണത്തിൽ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിതന്നെ അപകടത്തിലാണെന്ന്, ബിജെപി വിട്ടുവന്ന, വാജ്പേയ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ തന്നെ മുന്നറിയിപ്പ് നൽകുകയുണ്ടായല്ലോ.

തോമസ് മുളയ്ക്കൽ, ബംഗളൂരു