Letters
സൗജന്യ ഡോക്ടറേറ്റ് ഡിഗ്രികൾ
Saturday, June 2, 2018 11:55 PM IST
ഇന്ത്യയിൽ പല സർവകലാശാലകളും ആർക്കെങ്കിലുമൊക്കെ സൗജന്യ ഡോക്ടറേറ്റ് ഡിഗ്രികൾ കൊടുക്കാനുള്ള വെമ്പലിലാണ്. അത് ഏതു വിധേനയെങ്കിലും സ്വായത്തമാക്കാനുള്ള വെമ്പലിലാണു ചിലർ. കൊടുക്കുന്നവനും വാങ്ങുന്നവനും അതിന്‍റെ വില അറിയില്ല. സിനിമക്കാർക്കും പാട്ടുകാർക്കും കൂട്ടുകാർക്കും കളിക്കാർക്കും വാരിക്കൊടുക്കുകയാണ്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ ഒരു നിശബ്ദ വിപ്ലവം ആരും ശ്രദ്ധിച്ചതായി തോന്നിയില്ല. രാഷ്‌ട്രപതിയെ സന്തോഷിപ്പിക്കാൻവേണ്ടി ഹിമാചൽപ്രദേശിലെ വൈ.എസ്. പാർമർ ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്റ്ററി സർവകലാശാല സൗജന്യമായി ഒരു ഡോക്ടറേറ്റ് ഡിഗ്രി സമ്മാനിക്കാൻ തീരുമാനിച്ചു. പക്ഷേ അതു സ്വീകരിക്കാൻ രാഷ്‌ട്രപതി വിസമ്മതിച്ചു. അതുപോലെതന്നെ കുറച്ചുനാൾ മുമ്പ് ഒരു സർവകലാശാല ക്രിക്കറ്റർ രാഹുൽ ദ്രാവിഡിനും ഇതുപോലെ ഡിഗ്രി സമ്മാനിക്കാൻ ശ്രമിച്ചു. ആവശ്യം വരുമ്പോൾ പഠിച്ചു നേടിക്കൊള്ളാം എന്നു പറഞ്ഞ് അദ്ദേഹവും അതു സ്വീകരിച്ചില്ല.

എന്തിനാണു സർവകലാശാലകൾ ഈ ഡിഗ്രി കടലാസു കളുമായി ആളുകളുടെ പിറകെ നടക്കുന്നത്? കേരളത്തിൽത്തന്നെ എത്ര പേർക്കാണ് ഇത്തരം സൗജന്യങ്ങൾ സമ്മാനിച്ചിരിക്കുന്നത്? അവർക്കൊക്കെ അതിന് എന്തു യോഗ്യതയാണുള്ളത്? ഒരു ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിക്കാൻ എത്രയോ പണവും സമയവും ഓരോരുത്തർ ചെലവാക്കുന്നു. അപ്പോഴാണു മറ്റു ചിലർ പിൻവാതിലിലൂടെ അതു നേടിയെടുക്കുന്നത്.

അധാനിച്ചു ഡോക്ടറേറ്റ് നേടിയവരെയും ചുളുവിൽ നേടിയവരെയും തിരിച്ചറിയാൻ മാനദണ്ഡങ്ങൾ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കഷ്ടപ്പെട്ടു പഠിച്ചു ഡോക്ടറേറ്റ് നേടിയവരെ അപമാനിക്കരുത്.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ