Letters
വായ്പകളുടെ പിന്നാലെ പോകരുതേ!
Thursday, June 7, 2018 10:58 PM IST
ഇന്ന് എന്തിനു വേണമെങ്കിലും വായ്പ ലഭി ക്കാൻ സംവിധാനങ്ങളുണ്ട്. വിദ്യാഭ്യാസം, ഭവന നിർമാണം, കാർഷികം, സ്ഥലം വാങ്ങുന്നതിന് തുടങ്ങി എന്തിനും വായ്പ കിട്ടും. ബ്ലേഡ് കന്പനികൾ വേറെയും. തിരിച്ചറിയേണ്ട ഏറ്റവും പ്രധാന വസ്തുത വായ്പ എടുത്താൽ ഏതുവിധേനയും എപ്പോഴായാലും തിരിച്ചടയ്ക്കേണ്ടിവരും എന്നതാണ്.

ബാങ്കുകളൊക്കെ ആരംഭകാലങ്ങളിൽ നിക്ഷേപം വർധിപ്പിക്കുകയും നിക്ഷേപകർക്ക് ആശ്വാസകരമായ ചെറിയ പലിശനിരക്കിൽ അതിൽനിന്നും ചെറിയ വായ്പകൾ അതും കൂടുതലായി കാർഷിക വായ്പകൾ നൽകുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാൽ, ഇന്ന് ആ രീതിയിൽനിന്നൊക്കെ വൃത്യസ്തമായി വൻതുക വിവിധ പദ്ധതികളുടെ പേരിൽ വായ്പകൾ നൽകി വിശേഷിച്ച് നാടിന്‍റെ നട്ടെല്ലായ കർഷകരെ ദ്രോഹിക്കുകയും ആത്മഹത്യയിലേക്കു നയിക്കുകയുമാണ് ചെയ്യുന്നത്.

വലിയ വീടും ആഡംബര വാഹനങ്ങളും ചോറുതരില്ലയെന്നാണല്ലോ പ്രമാണം. കവി കുഞ്ഞുണ്ണിമാഷ് പറയുന്നതുപോലെ കടം വാങ്ങി, കട തുടങ്ങി, കടക്കാരനായി എന്നതാണിന്നത്തെ അവസ്ഥ. പിന്നീട് ജപ്തി നടപടികളും മറ്റുമായി കിടപ്പാടവും സ്ഥലവുമൊക്കെ വിൽക്കേണ്ടിവന്ന് കടം വീട്ടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുക. ബാങ്കുകൾ കൃത്യമായി മാസക്കണക്കിന് പലിശയും കൂട്ടുപലിശയും കുടിശികയുമൊക്കെ ബുക്കിലെഴുതിവയ്ക്കും. പിന്നീട് ജപ്തിനോട്ടീസയക്കാനും വക്കിൽ നോട്ടീസയക്കാനും മടിയില്ല. ബാങ്കുകളെ നിലക്കുനിർത്തേണ്ട ചുമതല കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക്.

കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ കർഷകരുടെ കോടിക്കണക്കായ കടങ്ങൾ ഈയിടെ എഴുതിത്തള്ളി. പോരാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നൂറുകോടി രൂപയുടെ മാനനഷ്‌ടക്കേസും ഫയൽ ചെയ്തിരിക്കുകയാണ്. മുൻ കേന്ദ്രസർക്കാരും കർഷകരുടെ കടബാധ്യതകൾ ഏറെ എഴുതിത്തള്ളിയിരുന്നു. മഹാത്മജി പ്രസ്താവിച്ചതുപോലെ നാടിന്‍റെ നട്ടെല്ലായ കർഷകരെയും ദളിതരെയും ശ്രദ്ധിക്കാതെ ഒരു സർക്കാരിനും മുന്നോട്ടു പോകാനാവില്ല. വായ്പകൾക്ക് അടിമയാകുന്ന ഇന്നത്തെ സമൂഹത്തിൽനിന്ന് നമുക്ക് മോചനം സാധ്യമാവാൻ‌ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നതുപോലെ ലളിത ജീവിതം ശീലിക്കുകയും പ്രത്യാശയോടെ മുന്നോട്ടു പോവുകയും ചെയ്യാം.

റെജി പുളിക്കൽ, സ്നേഹമന്ദിരം, ചെറുപുഴ.