Letters
അരാജകത്വത്തിന്‍റെ സൂചനകളോ‍?
Sunday, June 10, 2018 11:26 PM IST
ജനാധിപത്യം നിലനിർത്തുന്നതിലെ പ്രധാന ഘടകങ്ങളായ ജുഡീഷറിയെയും മാധ്യമപ്രവർത്തനത്തെയും കൈപ്പിടിയിലാക്കാനുള്ള ഭരണവർഗത്തിന്‍റെ ശ്രമം രാജ്യത്ത് പിന്നീടുണ്ടാകാവുന്ന അരാജകത്വത്തിന്‍റെ സൂചനയാണെന്നു സംശയിക്കുന്നു.

ആഗോളതലത്തിൽ പത്രസ്വാതന്ത്ര്യത്തെപ്പറ്റി 180 രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തിയപ്പോൾ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വർഷത്തെ 136ാം സ്ഥാനത്തുനിന്നു 138ലേക്കു താഴുന്ന വാർത്ത കണ്ടു. മാധ്യമസ്വാതന്ത്ര്യത്തിൽ നമ്മൾ യൂറോപ്യൻ രാജ്യങ്ങളിൽനിന്നു ബഹുദൂരം അകന്നിരിക്കുന്നു.

ജനാധിപത്യമതേതര രാജ്യമെന്ന ഭാരതീയന്‍റെ ധാരണയ്ക്കു മങ്ങലേറ്റിരിക്കുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇനി ഇതു സാധ്യമോ? ഈ നിയന്ത്രണങ്ങൾ പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമല്ലേ? ഭരണാധികാരികളും അവരുടെ ശിങ്കിടികളും എന്ത് അതിക്രമം ചെയ്താലും ആരും അറിയുകയില്ല. അറിഞ്ഞാൽതന്നെ ചോദ്യംചെയ്യാൻ അവസരം ഉണ്ടാകുകയില്ല. ജനാധിപത്യം അപകടത്തിലേക്കു നീങ്ങുന്നത് എല്ലാവരും ഗൗരവമായി കാണണം.

കെ.എം. സെബാസ്റ്റ്യൻ ചീരഞ്ചിറ