Letters
നാഗായിയുടെ സ്വപ്നങ്ങൾ
Sunday, June 10, 2018 11:27 PM IST
ഡോ. നാഗായിയെക്കുറിച്ചുള്ള പ്രഫ.അഗസ്റ്റിൻ എ . തോമസിന്‍റെ ലേഖനം ഒരു പുത്തൻ അറിവും അതിലേറെ പ്രചോദനാത്മകവും ആയിരുന്നു. നിയോക്കോഡോയിലെ ഗാന്ധിയായ നാഗായിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്പോൾ ലോകം മുഴുവൻ സന്തോഷിക്കുകയാണ്.

ലോകത്തിന്‍റെ സമാധാനമാണ് എല്ലാവരുടെയും സ്വപ്നം. ശാസ്ത്രത്തിന്‍റെ വളർച്ചയ്ക്കൊപ്പം യുദ്ധരഹിതമായ ഒരു ലോകത്തെ വേണം നമ്മൾ വരുംതലമുറയ്ക്കു നൽകേണ്ടത്. അതിനെ എല്ലാ അർഥത്തിലും ഉൾക്കൊണ്ട വ്യക്തിപ്രഭാവമായിരുന്നു നാഗായി. മെഡിക്കൽ റേഡിയോളജി പ്രഫസറും ന്യൂക്ലിയർ സയൻസിൽ പ്രഗത്ഭനും ആയ അദ്ദേഹം മാനവരാശിയുടെ സമാധാനപൂർണമായ ജീവിതം അത്രകണ്ട് ആഗ്രഹിച്ചു. നന്മ നിറഞ്ഞ ശാസ്ത്രകാരൻ.

മേരി ക്യുറിയെ പോലെ സ്വജീവിതം പരീക്ഷണ നിരീക്ഷണങ്ങൾക്കായി ചെലവിട്ട്, അതിന്‍റെ പാർശ്വഫലങ്ങളാൽ രോഗിയായി മരണം. ഒരു ശാസ്ത്ര വിദ്യാർഥിനിയായ എനിക്ക് തോമസ് സാർ പറഞ്ഞപോലെ, സമാനതകളില്ലാത്ത ഒരു പോസിറ്റീവ് എനർജി തന്നെയാണ് പ്രിയപ്പെട്ട നാഗായി. നാഗായിയെ പരിചയപ്പെടുത്തിയ സാറിനും നന്ദി.

ബിനു പ്രകാശ്, ഗവേഷണ വിദ്യാർഥിനി, സ്കൂൾ ഓഫ് ബയോസയൻസസ്,
മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം