Letters
കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന വാഹന ഡ്രൈവർമാർ
Saturday, June 16, 2018 11:14 PM IST
ഏതാനും ദിവസങ്ങൾക്കു മുന്പ് ഒരു പത്രവാർത്ത കാണുകയുണ്ടായി. ഓടിക്കൊണ്ടിരുന്ന കാറിന്‍റെ പിൻസീറ്റിലിരുന്ന രണ്ടു വയസുകാരൻ ഡോർ എങ്ങനെയോ തുറന്ന് റോഡിൽ വീണു. ഭാഗ്യത്തിന് കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ല. അപകടത്തിനുത്തരവാദി വണ്ടിയോടിച്ചിരുന്ന കുട്ടിയുടെ പിതാവ്. കുട്ടികൾ തനിയെ പിൻ സീറ്റിലിരിക്കുന്പോൾ ചൈൽഡ് ലോക്ക് ഇട്ടിരിക്കണമെന്ന കാര്യം അയാൾ ഗൗനിച്ചില്ല.

അതിനടുത്ത ദിവസം മറ്റൊരു പത്രവാർത്തയും ചിത്രവും. നാലു വയസുകാരായ രണ്ടു കുഞ്ഞുങ്ങൾ സ്കൂൾ വാൻ വെള്ളത്തിൽ വീണ് മരിച്ചു. ഡ്രൈവറുടെ അശ്രദ്ധയെന്നു പോലീസ്.
എല്ലാ വർഷവും സ്കൂൾ തുറക്കുന്ന സമയം പോലീസിന്‍റെ ഒരു കർശന അറിയിപ്പു വരും. ഇന്നയിന്ന വാഹനങ്ങൾ, കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വണ്ടിയുടെ കണ്ടീഷൻ ഇങ്ങനെയൊക്കെ വേണം, ഡ്രൈവർമാർക്ക് എന്തൊക്കെ യോഗ്യതകൾ ഉണ്ടായിരിക്കണം എന്നൊക്കെ നിഷ്കർഷിച്ച്. പക്ഷേ സ്കൂൾ തുറന്ന് ഒരാഴ്ചയ്ക്കകം ഇതൊക്കെ എല്ലാവരും മറക്കും. കയറ്റാൻ അനുവദിച്ചിട്ടുള്ളതിന്‍റെ ഇരട്ടി എണ്ണം വരെ കാണും വാഹനത്തിൽ കുത്തിനിറയ്ക്കപ്പെട്ട കുട്ടികൾ. ഒരു കുട്ടി പുറത്തേക്കെങ്ങാനും തെറിച്ചു വീണാൽ പോലും ഡ്രൈവർ അറിഞ്ഞെന്നുവരികയുമില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ചിലപ്പോഴൊക്കെ ഡ്രൈവിംഗ് ലൈസൻസ് പോലുമില്ലാത്ത ഡ്രൈവർമാർ. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പോലീസിനും തങ്ങളുടെ ഉത്തരവാദിത്വം തീർന്നമട്ടാണ്. പിന്നെ എല്ലാവരുടെയും തോന്ന്യാസം.

അമേരിക്കൻ സ്കൂളുകളിൽ കുട്ടികളെ എത്തിക്കുന്ന രീതി ലേഖകൻ ഏതാനും മാസങ്ങൾക്കു മുന്പ് ദീപികയിലെഴുതിയ ഒരു ലേഖനത്തിൽ വിവരിച്ചിരുന്നു. അതിന്‍റെ പ്രാധാന്യവും പ്രസക്തിയും കണക്കിലെടുത്ത് ഒരിക്കൽകൂടി സംഗതി ചുരുക്കിയെഴുതുകയാണ്.

ഒരു കൊച്ചു കുട്ടിയേയും കൊണ്ട് രക്ഷാകർത്താവോ ഡ്രൈവറോ സ്കൂളിലെത്തിയാൽ കുട്ടിയെ കാറിൽത്തന്നെ ഇരുത്തി അവിടെ കാത്തു നിൽക്കണം. സ്കൂളിൽനിന്ന് ഉത്തരവാദപ്പെട്ട ആരെങ്കിലും വന്ന് കാറിന്‍റെ ഡോറിൽ മുട്ടുന്പോൾ മാത്രമേ വാതിൽ തുറന്ന് കുട്ടിയെ ഇറക്കിവിടാവൂ. സ്കൂൾ ഉദ്യോഗസ്ഥൻ കുട്ടിയേയും കൂട്ടി സ്കൂളിലേക്ക് പോകും. സ്കൂൾ വിട്ട് കുട്ടിയെ തിരികെ കൊണ്ടുപോകാൻ വന്നാലും നടപടി ക്രമം നേരേ തിരിച്ചാണെന്നു മാത്രം. ഇത്രയും കരുതലോടും ശ്രദ്ധയോടും കൂടിയാണ് കൊച്ചു കുട്ടികളുടെ കാര്യങ്ങൾ അവർ നോക്കുന്നത്. ഒരു വിധത്തിലുള്ള അനവധാനതയ്ക്കും അവിടെ ഇടമില്ല.

ഇനി ഒരു സ്കൂൾ വാഹനമാണെങ്കിലോ. കുട്ടികൾ കയറാനോ ഇറങ്ങാനോ ഉള്ളപ്പോൾ അവിടെ സ്കൂൾ വാഹനം നിർത്തുന്പോൾ ഒരു ചുവന്ന ലൈറ്റ് നാലു വശത്തും മിന്നിക്കൊണ്ടിരിക്കും. അതു കണ്ടാൽ മറ്റൊരു വാഹനവും 20 അടിയിൽ കൂടുതൽ അടുത്തുവരാതെ നിർത്തിയിടണം. സ്ലോ ചെയ്താൽ പോര. കുട്ടി സുരക്ഷിതമായി വാഹനത്തിൽ കയറുകയോ ഇറങ്ങുകയോ ചെയ്തതിനുശേഷം അതുറപ്പുവരുത്തിയിട്ട് ഡ്രൈവർ ചുവന്ന ലൈറ്റുകൾ ഓഫ് ചെയ്യും. അപ്പോൾ മാത്രമേ മറ്റു വാഹനങ്ങൾ നീങ്ങിത്തുടങ്ങാവൂ. ഇതിൽ വേണ്ടിവരുന്ന അല്പ താമസം പൊതുജനം സന്തോഷത്തോടെ എടുക്കുകയും ചെയ്യും. കാരണം എല്ലാ കുഞ്ഞുങ്ങളെയും സ്വന്തം പോലെ കാണാൻ ജനം പഠിച്ചിട്ടുണ്ട്. (ഇവിടെയാണെങ്കിൽ ആ ചെറിയ താമസത്തിന്‍റെ പേരിൽ എന്തു ഹോണടിയും ബഹളവുമായിരിക്കും)

സ്വന്തം കുട്ടിയുടെ കാര്യത്തിലായാൽ പോലും ശ്രദ്ധക്കുറവ് കാട്ടിയാൽ മാതാപിതാക്കൾക്കും കിട്ടും പണി. മാതാപിതാക്കൾ കാണാതെ വീടിനു പുറത്തിറങ്ങി റോഡിലൂടെ നടന്നുപോയ ഒരു രണ്ടു വയസുകാരിയുടെ കഥ കേൾക്കണോ. കുട്ടി ഒറ്റയ്ക്ക് നടന്നു പോകുന്നതു കണ്ട ആരോ 911 എന്ന നന്പറിൽ പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. നിമിഷങ്ങൾക്കകം പോലീസെത്തി കുട്ടിയെ ഏറ്റുവാങ്ങി. രണ്ടു മിനിറ്റിനുള്ളിൽ കുട്ടിയുടെ മാതാപിതാക്കളും സ്ഥലത്ത് പാഞ്ഞെത്തി. പോലീസ് കുട്ടിയെ നേരേ അവരെ ഏൽപ്പിക്കുകയല്ല ചെയ്തത്. കുട്ടി ഇവരുടേതുതന്നെ എന്ന് അയൽവാസികളിൽനിന്ന് ബോധ്യപ്പെട്ടതിനുശേഷം പോലീസിന്‍റെ വക ഒരു താക്കീത്. ഇനി ഇത് ആവർത്തിച്ചാൽ ഞങ്ങൾ കുട്ടിയെ റെസ്ക്യു ഹോമിൽ ആക്കും. പിന്നെ കോടതിവഴി കുട്ടിയെ വീണ്ടെടുക്കേണ്ടിവരും. ചുരുക്കത്തിൽ കൊച്ചുകുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളും പൊതുജനവും പോലീസുമൊക്കെ അതീവ ശ്രദ്ധാലുക്കളാണ്. ഇക്കാര്യത്തിൽ ഒരു റിസ്ക്കെടുക്കാൻ ആരും മുതിരുകയില്ല.

ഒരു കുട്ടിയെ സ്വന്തം വാഹനത്തിൽ കൊണ്ടുപോകാനാണെങ്കിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളെ രക്ഷാകർത്താക്കൾ മടിയിലിരുത്തിക്കൊണ്ടു പോകുന്നതു പോലും കുറ്റകരമാണ്. രണ്ടുവയസ് വരെയുള്ള കുട്ടികളെ ഇരുത്തേണ്ടത് ഡ്രൈവർ സീറ്റിന്‍റെ ചാരിയുടെ പിറകോട്ട് തിരിച്ച് ഉറപ്പിച്ചിരിക്കുന്ന ബേബി സീറ്റിലാണ്. സീറ്റ് ബെൽറ്റും നിർബന്ധം. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നാൽ കുട്ടി മുന്പോട്ട് തെറിക്കാതിരിക്കാനാണ് പിറകോട്ട് തിരിച്ചിരുത്തുന്നത്.

ഈയിടെ ബംഗളൂരുവിൽ നടന്ന ഒരു സംഭവം ഒരു മലയാളി കുടുംബത്തിലെ ഒന്നാം ക്ലാസുകാരൻ കുട്ടിയെ പതിവു സമയമായിട്ടും സ്കൂൾ ബസുകാർ വീട്ടിലെത്തിക്കുന്നില്ല. പരിഭ്രാന്തരായ മാതാപിതാക്കൾ നെട്ടോട്ടമായി. അവസാനം സ്കൂളിലെത്തി. അവിടെയും കാണാനില്ല. പോലീസിൽ വിവരമറിയിച്ചു. അവർ വന്ന് അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടില്ല. അവസാനം പോലീസ് കുട്ടിയെ കൊണ്ടുപോകുന്ന സ്കൂൾ ബസ് പരിശോധിച്ചു. അടച്ചുപൂട്ടിയിരുന്ന ബസിന്‍റെ പിൻസീറ്റിൽ ദേ മയങ്ങിക്കിടക്കുന്നു! വിദേശങ്ങളിലും നമ്മുടെ നാട്ടിലും കുട്ടികളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ!

കുട്ടികൾ നമ്മുടെയോ മറ്റാരുടേയോ ആകട്ടെ. അവരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്.

ജോ മുറികല്ലൽ