Letters
നിപ്പാ: ദീപിക മുഖപ്രസംഗം അഭിനന്ദനാർഹം
Sunday, June 17, 2018 11:43 PM IST
ഇരുപതോളം പേരുടെ ജീവനപഹരിക്കുകയും ജനങ്ങളെ ആകെ പരിഭ്രാന്തിയിലാക്കുകയും ചെയ്ത നിപ്പോ വൈറസ് ബാധയെ പ്രതിരോധിക്കുവാൻ കോഴിക്കോട്, മലപ്പുറം മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാരും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും നടത്തിയ സേവനങ്ങളെ പ്രശംസിച്ചു കൊണ്ട് ജൂൺ 11ന് ദീപിക എഴുതിയ മുഖപ്രസംഗം ഏറെ അഭിനന്ദനാർഹമാണ്.

നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യവേ രോഗം ബാധിച്ച് മരിച്ച ലീനയുടെ സേവനങ്ങളെ ദീപിക പ്രശംസിക്കുക വഴി ലോകത്താകമാനം ആതുര ശുശ്രൂഷാരംഗത്ത് സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരുടെ സേവനങ്ങളെ ദീപിക വാനോളമുയർത്തുകയാണ് ചെയ്തത്.

നിശബ്‌ദ സേവനത്തിന്‍റെ നന്മയുടെ നാന്പുകളെ തിരിച്ചറിയുവാനും അംഗീകരിക്കാനും സമൂഹത്തെ അറിയിക്കുവാനുമുള്ള ദീപികയുടെ മാധ്യമ ധർമത്തെ അഭിനന്ദിക്കുന്നു. നിപ്പാ വൈറസ് ബാധ ഉണ്ടായ ഉടനെ രോഗം കണ്ടുപിടിച്ച് ചികിത്സ നിർണയിക്കാൻ കഴിഞ്ഞ കേരളത്തിലെ ആരോഗ്യവകുപ്പിന്‍റെ മികവിനെ ലോകോത്തരമെന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന അഭിനന്ദിച്ച വാർത്ത ദീപിക ഒരാഴ്ച മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പലതും ആ വാർത്ത റിപ്പോർട്ടു ചെയ്തു കണ്ടില്ല. പൊതു പ്രാധാന്യമുള്ള വാർത്തകൾക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുവാൻ ദീപിക ശ്രദ്ധിക്കുന്നത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

ടി.എം. ജോർജ്, തുപ്പലഞ്ഞിയിൽ കൂരോപ്പട