Letters
നമ്മുടെ ചരിത്ര പ്രതീകം, ഡാൽമിയയുടെ പരസ്യപ്പലക
Tuesday, June 19, 2018 11:15 PM IST
സ്വാതന്ത്ര്യദിനത്തിലും ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലും ഇന്ത്യൻ പതാക ഉയർത്തുന്ന ചെങ്കോട്ടയെ ഡാൽമിയ സിമന്‍റുകാരന് അഞ്ചുവർഷത്തേക്ക് പ്രതിവർഷം അഞ്ചുകോടി രൂപ നിരക്കിൽ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇതോടെ നമ്മുടെ അഭിമാന സ്തംഭമായ ചെങ്കോട്ട, ഡാൽമിയയുടെ പരസ്യ ഉപകരണമായി മാറുകയാണ്. ചോരയോട്ടം നിലയ്ക്കാത്തെ ഓരോ ഇന്ത്യക്കാരന്‍റെ സിരകളിലുടെയും ഇതിനെതിരേ പ്രതിഷേധം ഇരച്ചുകയറേണ്ടതായിരുന്നു. നിർഭാഗ്യവശാൽ നമ്മുടെയെല്ലാം രക്തം തണുത്തുറഞ്ഞു കട്ടപിടിച്ചുപോയിരിക്കുകയാണ്.

അതുകൊണ്ട് കോർപറേറ്റ് ദല്ലാളന്മാരായ ഭരണാധിപന്മാർക്കു ചരിത്രസ്മാരകങ്ങളായ ചെങ്കോട്ടയും താജ്മഹലുമൊക്കെ വളരെ ലാഘവത്തോടെ കൈമാറാൻ കഴിയുന്നു. ഇത് കാണുന്ന ദേശാഭിമാനമുള്ള ഒരുകൂട്ടം ഇന്ത്യാക്കാരുടെയെങ്കിലും മനസ് അസ്വസ്ഥമായിക്കൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യസമരചരിത്രത്തിന്‍റെ സമരമുഖങ്ങളുമായി ബന്ധമില്ലാത്ത ബിജെപിയുടെ ഭരണത്തിന് നമ്മുടെ ചരിത്ര പ്രതീകങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടേണ്ട കാര്യമില്ല. ഇതിനവർക്ക് ഉൾപ്രേരണ നൽകുന്നത് താജ്മഹലും ചെങ്കോട്ടയും മുഗൾരാജവംശത്തിന്‍റെതാണെന്ന വൈരാഗ്യബുദ്ധിയാവാം. ചരിത്രസ്മാരകങ്ങളെ നിലനിർത്താൻ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥരാണെന്ന കർത്തവ്യബോധം നാം വിസ്മരിക്കുന്നു. നമ്മുടെ ഈ നിസംഗതാ മനോഭാവംഅവശേഷിക്കുന്ന കുറച്ച് പൊതുമേഖലാ സ്ഥാപനങ്ങളേക്കൂടി സ്വകാര്യ മുതലാളിമാർക്ക് വിൽക്കാൻ വഴിയൊരുക്കുന്നു.

എം. ജോൺസൺ റോച്ച്, ‌‌‌അന്പലത്തുമൂല, ചൊവ്വര