Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ബാങ്ക് വായ്പകൾ ഔചിത്യത്തോടെ എടുക്കുക
Tuesday, June 19, 2018 11:16 PM IST
നിയമാനുസൃതം പ്രവർത്തിക്കുന്ന ബാങ്കുകൾ വായ്പ കൊടുക്കുന്നതു നിശ്ചിത മാനദണ്ഡങ്ങളോടെയും കടം വാങ്ങാനായി വരുന്ന ആളെ ശരിക്കും പഠിച്ചശേഷവുമാണ്, അഥവാ ആയിരിക്കണം. ഈ പഠനത്തിൽ സത്യസന്ധമായ വിവരങ്ങൾ നല്കി ബാങ്കിനെ സഹായിക്കാൻ വായ്പയ്ക്കായി അപേക്ഷിക്കുന്ന ആൾ ബാധ്യസ്ഥനായിരിക്കുന്നതുപോലെതന്നെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താൻ ബാങ്കും കടപ്പെട്ടിരിക്കുന്നു.
പണ്ടു കാരണവന്മാരോട് ബാങ്ക് വായ്പ എന്നു പറഞ്ഞാൽ ‘വേണ്ടേ വേണ്ട’ എന്നു പറയുമായിരുന്നു. ഇതിന്റെ കാരണങ്ങളിൽ ഒന്ന് ബാങ്കിടപാടുകളെക്കുറിച്ചുള്ള അറിവ് കുറവും മറ്റൊന്ന് തന്റെ കുടുംബവരുമാനത്തെക്കുറിച്ചും ചെലവുകളേക്കുറിച്ചുമുള്ള കൃത്യമായ അവരുടെ അറിവുമായിരുന്നു.
കാലം മാറി. മനുഷ്യരും അവരുടെ അറിവും ജീവിതരീതിയും മാറി. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവയുടെ തിരിച്ചറിവാണു നമ്മെ ജീവിതത്തിൽ നയിക്കേണ്ട ഔചിത്യം. അതനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്താനുള്ള ധീരമായ തീരുമാനമുണ്ടാകണം.
ബാങ്കുകൾ പണ്ടു കുറഞ്ഞ പലിശ നിരക്കിൽ മുൻഗണനാ വിഭാഗമായ കൃഷിക്കു വായ്പ കൊടുത്തിരുന്നു. ഇത് ഇന്നും തുടരുകയാണ്. ഡെപ്പോസിറ്റുകളുടെ പലിശയും കാർഷിക വായ്പകളുടെ പഴയകാല പലിശയും ഇപ്പോഴത്തെ പലിശയും താരതമ്യം ചെയ്താൽ ആനുപാതികമായി ഇന്നു കാർഷിക വായ്പകളുടെ പലിശ കൂടുതലല്ല എന്നു മനസിലാക്കാം. കാർഷികേതര വായ്പയുടെ കാര്യത്തിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെയാണ്. എല്ലാ ബിസിനസ് സ്ഥാപനങ്ങളേയും പോലെ തന്നെ ബാങ്കുകൾക്കും അറ്റാദായം കൂട്ടുകയും അതിലൊരുഭാഗം സർക്കാരിനു നൽകുകയും വേണമല്ലോ.
ബാങ്ക് വായ്പകളെക്കുറിച്ച് അറിവു നേടുന്നതിനോടൊപ്പം ആവശ്യത്തിന് ഔചിത്യ പൂർവം ബാങ്കിനെ സമീപിക്കാനും പഠിക്കണം. കിട്ടും എന്നതുകൊണ്ട് ആരും വൻ കടകളിൽകയറി വിലകൂടിയ സാധനങ്ങൾ ആവശ്യമോ കീശയോ നോക്കാതെ വാങ്ങുന്നില്ലല്ലോ. അങ്ങനെ ദുർവ്യയം ചെയ്യുന്നവരുണ്ടെങ്കിൽ കടയിൽ നിന്ന് ബില്ല് കൊടുത്തു തിരിച്ചിറങ്ങാൻ പറ്റാതെ വരും. അതുപോലെയല്ലേ ബാങ്ക് ലോണിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
ബയോഡേറ്റാ ചോദിക്കുന്പോൾ വരുമാനം കൂട്ടിപ്പറഞ്ഞാൽ/കാണിച്ചാൽ കൂടുതൽ തുക വായ്പയായി ലഭിക്കുമെന്നതുകൊണ്ട് അങ്ങനെ ചെയ്താൽ വരുമാനവും ആനുപാതികമായി വായ്പത്തുകയ്ക്കുള്ള അർഹതയും തദ്വാര തിരിച്ചടവും കൂടുന്നു. കുടുംബബജറ്റ് തകിടം മറിയുന്നു. എന്നാലും അപ്പുറത്തെ വീട്ടിലേതുപോലെയോ അതിലധികമോ സ്വന്തം വീട്ടിലും വേണമെന്നുകൂടി തീരുമാനിച്ചാൽ ജപ്തി നടപടികൾ പോലെയുള്ളവയേ നേരിടുകയല്ലാതെ എന്തു പോംവഴി?
കടംവാങ്ങി കടക്കാരനാകുന്നതുപോലെതന്നെ കടം വാങ്ങി ബിസിനസ് നല്ല രീതിയിൽ കൊണ്ടുപോയി കടവുംതീർത്ത് പണക്കാരനാവുന്നവരും നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ. (വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ ഇവിടെ ഉദ്ദേശിക്കുന്നില്ല). അസാധാരണക്കാർ എല്ലാക്കാലത്തുമുണ്ടാവും.
നമ്മുടെ കാർഷിക സന്പത്ത് വളരാൻ ചെയ്യാവുന്നത് കൃഷിക്കുപയോഗിക്കാവുന്ന കാലിയായ സ്ഥലങ്ങളും മറ്റിടങ്ങളും കണ്ടുപിടിച്ച് അവയെ സർക്കാർ തലത്തിൽ ഉപയോഗപ്പെടുത്തുകയെന്നതാണ്. സർക്കാർ തലത്തിൽ എന്നു പറഞ്ഞതുകൊണ്ട് വ്യക്തികൾക്ക് ആയിക്കൂടായ്കയില്ല. എങ്കിലും അത് ഇന്നത്തെ സാഹചര്യങ്ങളിൽ ദുഷ്കരവും ഇൻഷ്വറൻസ്, സബ്സിഡി മുതലായവ കിട്ടാൻ സർക്കാർ തലത്തിൽ ഗ്രൂപ്പായി നടത്തുന്നതിലും ബുദ്ധിമുട്ടായതുകൊണ്ട് മാത്രമാണ്. ഇതിനായി സർക്കാർ വരുമാനത്തിന്റെ ഒരുഭാഗം ഉപയോഗപ്പെടുത്തണം (ബജറ്റിൽ മാറ്റിവച്ചാൽ പോരാ). കൂട്ടായ ശ്രമത്തിലൂടെ ആത്മാർഥമായ അധ്വാനം വിതച്ചാൽ നല്ല ഫലം കൊയ്യാം. നമ്മൾ കൊയ്യുന്ന വയലുകളല്ല, നമ്മൾ വിതയ്ക്കുന്ന വിത്തിന് അർഹമായ ഫലം.
സെബി ജോർജ്, അതിരന്പുഴ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.