Letters
കേരളത്തിൽ ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പോ?
Friday, June 22, 2018 2:44 AM IST
ഇപ്പോൾ പത്രങ്ങളിൽ ഒരു പ്രധാന വാർത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണകർത്താക്കളുടെ തെരഞ്ഞെടുപ്പാണ് . അട്ടിമറി, അസാധു, വിട്ടുനില്പ് ,കാലുവാരൽ, ധാരണ, എഗ്രിമെന്‍റ്, പങ്കിടീൽ ഇതൊക്കെയാണ് ഈ വാർത്തയിലെ ചേരുവകൾ. ജനാധിപത്യ സംവിധാനത്തിന്‍റെ മേന്മ കളഞ്ഞ് നാടുഭരണം ഇന്നു ദുഷിച്ചുനാറുകയാണ്. അധികാര സ്ഥാനങ്ങൾ പാർട്ടികൾ തമ്മിലും കൈയൂക്കുള്ള വ്യക്തികൾ തമ്മിലും ഭാര്യാഭർത്താക്കന്മാർ തമ്മിലുമൊക്കെ പരസ്യമായി പങ്കു വയ്ക്കുകയാണ്. ഗ്രാമീണ വികസനം വകമാറ്റി, വഴി മാറ്റി, പണം മാറ്റി ഈ നേതാക്കൾ സ്വന്തം വീട്ടിലൊതുക്കുകയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇപ്പോൾ നടക്കുന്ന ഭരണമാറ്റം വികസനവിരുദ്ധവും ജനദ്രോഹവുമാണ്. ഭരണസ്ഥിരതയില്ലായ്മ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കും. അഴിമതിയെ പ്രോത്സാഹിപ്പിക്കും. ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണ സംവിധാനം ലഭിക്കും എന്നൊരു പഴയ ചൊല്ലുണ്ട്. പാർട്ടികൾ തമ്മിലും പാർട്ടിയംഗങ്ങൾ തമ്മിലും കരാറെഴുതി കൈമാറ്റം ചെയ്യുന്ന ഈ ജനാധിപത്യ അധികാരം വോട്ടു ചെയ്യുന്ന പൗരന്മാരെ പരസ്യമായി അവഹേളിക്കലാണ് .

ഫിലിപ്പ് പഴേന്പള്ളി, പെരുവ