Letters
തെരഞ്ഞെടുപ്പിനെ ആരാണു ഭയപ്പെടുന്നത്?
Tuesday, July 3, 2018 11:24 PM IST
2019ലെ  ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർഎസ്എസ് പരിഗണിക്കാൻ സാധ്യതയുണ്ടെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞതായി വാർത്ത കണ്ടു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് അവരുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തിയതും പ്രസംഗിച്ചതുമെല്ലാം ഇതുമായി കൂട്ടി വായിക്കുന്പോൾ അവരുടെ അജൻഡ വ്യക്തമായി മനസിലാക്കാവുന്നതാണ്. തന്നെയുമല്ല ബിജെപിയുടെ പരമാത്മാവായ ആർഎസ്എസിനെപ്പറ്റി അവരുടെ ഘടകകക്ഷിയായ ശിവസേന തന്നെ ഇപ്രകാരം പറഞ്ഞതിൽനിന്ന് ഇപ്പോഴത്തെ പ്രതിപക്ഷം തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വരുമെന്ന് ബിജെപി ഉൾപ്പെടെയുള്ള എൻഡിഎ കക്ഷികൾ ഭയപ്പെടുന്നുണ്ടെന്നുള്ളതു വ്യക്തമാണ്.

പിന്നെ എന്തിനാണു ബിജെപിയുടെ നേതാക്കൾ രാഹുൽഗാന്ധിയെ സ്ഥാനത്തും അസ്ഥാനത്തും നിലവാരം കുറഞ്ഞ തരത്തിൽ അധിക്ഷേപിക്കുന്നത്? പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിനു കൊടുക്കുന്നതല്ലേ മാന്യത? ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തരം കിട്ടുന്പോഴെല്ലാം അദ്ദേഹത്തെ താഴ്ത്തിക്കെട്ടാറുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായാണു രാഹുൽഗാന്ധിയെ വളരെയധികം ഭയപ്പെടുന്നത്. “തങ്ങളുടെ നാലുവർഷത്തെ രാഹുൽഗാന്ധി എന്തിനാണു ചോദ്യം ചെയ്യുന്നത്’’ എന്നതാണ് അദ്ദേഹം ചോദിക്കുന്നത്. “നിങ്ങൾക്കു മറുപടി തരേണ്ടതില്ല, വോട്ടുതേടി ചെല്ലുന്ന ജനങ്ങളോടാണ് ഓരോ മിനിറ്റിനും ഓരോ പൈസയ്ക്കും ഞങ്ങൾ ഉത്തരവാദപ്പെട്ടിരിക്കുന്നത്’’ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഒരു കുറ്റസമ്മതം തന്നെയാണ്.

ജനങ്ങൾ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തെരഞ്ഞെടുത്ത് അയച്ചിട്ടുണ്ട്. സൽഭരണത്തിനുവേണ്ടി ഭരണപക്ഷത്തെയും അതിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ ചോദ്യം ചെയ്യാനായി പ്രതിപക്ഷത്തെയും ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നു. രാഹുൽഗാന്ധി കഴിഞ്ഞ നാലുവർഷമായി പാർലമെന്‍റിലും പൊതുസ്ഥലങ്ങളിലും ട്വിറ്ററുകളിലും പല ചോദ്യങ്ങളും ഉന്നയിച്ചതിന് പ്രധാനമന്ത്രിയോ ബിജെപിയുടെ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ മറുപടികൊടുത്തിട്ടില്ല. ഓരോ ഇന്ത്യക്കാരന്‍റെയും ചെവിയിൽ ചെന്നു പറയണമെന്നല്ല. പ്രതിപക്ഷ നേതാവിന്‍റെ ചോദ്യങ്ങൾക്ക് പൊതുവായി ഉത്തരം നൽകണം. അല്ലാതെയുള്ള പ്രസ്താവനകൾ കുറ്റസമ്മതമായിത്തന്നെ കണക്കാക്കണം.

ജോൺ മാത്യു കടമ്മനിട്ട.