Letters
സർക്കാർ വക ധനസഹായത്തിനു രാഷ്‌ട്രീയമുണ്ടോ?
Tuesday, July 3, 2018 11:25 PM IST
അടുത്തകാലത്തു നടന്ന ദാരുണമായ ഒരു സംഭവമായിരുന്നല്ലോ കെവിന്‍റെ കൊലപാതകം. കേരളം മുഴുവൻ അതിൽ വേദനിച്ചു. ഇപ്പോഴത്തെ പതിവുപോലെ സർക്കാർ പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുകയും പെൺകുട്ടിയുടെ പഠനച്ചെലവ് വഹിക്കാൻ സന്നദ്ധത കാണിക്കുകയും ചെയ്തു. നല്ല കാര്യം.

സമാനമായ രീതിയിൽ ധനസഹായം നൽകിയ സംഭവങ്ങൾ വേറെയുമുണ്ട്. ആരെങ്കിലും ഒരു വ്യക്തിയോട് അതിക്രമം കാട്ടിയാൽ അതിനൊക്കെ സർക്കാരിന്‍റെ അതായത് ജനത്തിന്‍റെ പണമെടുത്ത് ഇരയ്ക്കു കൊടുക്കുകയാണു ചെയ്യുന്നത്. കുറ്റം ചെയ്ത വ്യക്തികളിൽനിന്ന് ഈടാക്കി അർഹിക്കുന്നവർക്കു സഹായം നൽകുന്നതല്ലേ യുക്തിസഹം?

ഇത്തരം സഹായം നൽകലിന്‍റെ മാനദണ്ഡം എന്താണ്? രാഷ്‌ട്രീയ കൊലപാതകമാണെങ്കിൽ ഇരയുടെ രാഷ്‌ട്രീയം നോക്കിയാണോ സഹായം? എല്ലാ കേസുകളിലും ഇരയ്ക്ക് സംഭാവന കൊടുക്കുന്നുണ്ടെങ്കിൽ ടിപിയുടെ ഭാര്യ രമയ്ക്ക് എന്തുകൊടുത്തു? അതോ ഭരണപക്ഷ പാർട്ടിയിൽപ്പെട്ട ഇരയാണെങ്കിലേ സഹായമുള്ളോ? ആത്മഹത്യ ചെയ്യുന്ന എല്ലാവരുടെയും കുടുംബത്തിനു ധനസഹായം കിട്ടുമോ?

ഒരു പേപ്പട്ടി കടിക്കുകയോ ഏതെങ്കിലുമൊരു കാട്ടുമൃഗം മനുഷ്യനെ കൊല്ലുകയോ ചെയ്താൽ സർക്കാർ തലത്തിൽ ചലനമൊന്നുമുണ്ടാവില്ല. എന്നാൽ, മനുഷ്യനെ കൊന്ന മൃഗത്തെ മനുഷ്യൻ കൊന്നാൽ അതു രാജ്യദ്രോഹക്കുറ്റമായി, പ്രകൃതിയോടുള്ള കൈയേറ്റമായി? അയാൾ കഠിനമായി ശിക്ഷിക്കപ്പെടും. കാട്ടാന നാട്ടിലിറങ്ങി പാവപ്പെട്ട മനുഷ്യരുടെ വിളകളെല്ലാം തിന്നു നശിപ്പിച്ചിട്ടുപോയാൽ അതൊരു നിസാര സംഭവം. വല്ല പടക്കവും പൊട്ടിച്ച് ആനയെ പേടിപ്പിച്ച് ഓടിച്ചാൽ ക്രിമിനൽക്കുറ്റമായി!

ജോ മുറികല്ലേൽ, പാലാ.